Advertisement

ആഷസ്: ഇംഗ്ലണ്ട് 236നു പുറത്ത്; ഓസ്ട്രേലിയക്ക് കൂറ്റൻ ലീഡ്

December 18, 2021
Google News 2 minutes Read

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് മേൽക്കൈ. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 236 റൺസെടുത്ത് പുറത്തായി. ഇതോടെ ഓസ്ട്രേലിയ 237 റൺസ് ലീഡ് എടുത്തു. ഫോളോ ഓൺ ചെയ്യിക്കാൻ അവസരമുണ്ടായിട്ടും രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് നേടിയിട്ടുണ്ട്. ഇതോടെ ഓസ്ട്രേലിയയുടെ ആകെ ലീഡ് 278 ആയി. (ashes australia lead england)

9 വിക്കറ്റ് നഷ്ടത്തിൽ 473 റൺസെടുത്ത ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഓസ്ട്രേലിയക്കായി മാർനസ് ലബുഷെയ്ൻ (103) സെഞ്ചുറി നേടി. ഡേവിഡ് വാർണർ (95), സ്റ്റീവ് സ്മിത്ത് (93) എന്നിവർക്ക് സെഞ്ചുറി നഷ്ടമായപ്പോൾ അലക്സ് കാരിയും (51) ഓസ്ട്രേലിയക്കായി തിളങ്ങി. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നും ജെയിംസ് ആൻഡേഴ്സൺ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

Read Also : ആഷസ്; കരുത്തോടെ ഓസ്ട്രേലിയ

മറുപടി ബാറ്റിംഗിൽ ഹസീബ് ഹമീദ് (6), റോറി ബേൺസ് (4) എന്നിവരെ വേഗം നഷ്ടമായ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 17 റൺസെന്ന നിലയിലാണ് രണ്ടാം ദിനം അവസാനിപ്പിചത്. മൂന്നാം ദിനം ഗംഭീരമായി ബാറ്റ് വീശിയ ഇരുവരും ചേർന്ന് 138 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തി. 62 റൺസ് നേടിയ റൂട്ടിനെ പുറത്താക്കിയ കാമറൂൺ ഗ്രീൻ ഈ കൂട്ടുകെട്ട് പൊളിച്ച് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. തുടർന്ന് വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. ടോപ്പ് സ്കോറർ ഡേവിഡ് മലാൻ (80) ഉടൻ തന്നെ മടങ്ങിയപ്പോൾ ഒലി പോപ്പ് (5), ജോസ് ബട്‌ലർ (0), ഒലി റോബിൻസൺ (0), സ്റ്റുവർട്ട് ബ്രോഡ് (9) എന്നിവരൊക്കെ പെട്ടെന്ന് പുറത്തായി. ബെൻ സ്റ്റോക്സ് (34), ക്രിസ് വോക്സ് (24) എന്നിവർ മാത്രമാണ് പൊരുതിയത്. ആൻഡേഴ്സൺ നോട്ടൗട്ടാണ്. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ നതാൻ ലിയോൺ മൂന്നും കാമറൂൺ ഗ്രീൻ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിൽ ഡേവിഡ് വാർണറെയാണ് (13) ഓസ്ട്രേലിയക്ക് നഷ്ടമായത്. താരം റണ്ണൗട്ടാവുകയായിരുന്നു. മാർക്കസ് ഹാരിസും (21) മൈക്കൽ നെസെറും (2) ക്രീസിൽ തുടരുകയാണ്.

Story Highlights : ashes test australia lead england

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here