Advertisement

ഋഷഭ് പന്തിന് സെഞ്ചുറി; ഇന്ത്യ 198 റൺസിനു പുറത്ത്

January 13, 2022
Google News 2 minutes Read
india allout south africa

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 198 റൺസിനു പുറത്ത്. 100 റൺസെടുത്ത് പുറത്താവാതെ നിന്ന ഋഷഭ് പന്ത് ആണ് ഇന്ത്യൻ ഇന്നിംഗ്സിനെ താങ്ങിനിർത്തിയത്. ദക്ഷിണാഫ്രിക്കക്കായി മാർക്കോ ജൻസെൻ നാല് വിക്കറ്റ് വീഴ്ത്തി. 212 റൺസ് ആണ് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം. (india allout south africa)

13 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കൻ പേസർമാർ നന്നായി പരീക്ഷിച്ചു. പലതവണ ഓപ്പണർമാരെ വിറപ്പിച്ച പ്രോട്ടീസ് ഒടുവിൽ അഗർവാളിലൂടെ (7) ആദ്യ ബ്രേക്ക് ത്രൂ കണ്ടെത്തി. റബാഡയാണ് താരത്തെ മടക്കിയത്. അടുത്ത ഓവറിൽ രാഹുലും (10) പുറത്ത്. മാർക്കോ ജൻസെനായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോലി-പൂജാര സഖ്യം പ്രോട്ടീസ് പേസാക്രമണത്തെ സമർത്ഥമായി നേരിട്ടു. ഇടക്ക് ചില വെല്ലുവിളികൾ ഉയർത്തിയെങ്കിലും ഏറെ ശ്രദ്ധയോടെയായിരുന്നു ഇരുവരും ബാറ്റ് വീശിയത്.

Read Also : തകർച്ചയിൽ നിന്ന് രക്ഷിച്ച് പന്തും കോലിയും; ഇന്ത്യ പൊരുതുന്നു

2 വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ഇന്നിംഗ്സ് പുനരാരംഭിച്ചത്. തലേ ദിവസത്തെ സ്കോറിലേക്ക് ഒരു റൺ കൂടി ചേർക്കുമ്പോഴേക്കും ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനത്തിലെ അതേ സ്കോറിൽ പൂജാര (9) മടങ്ങിയപ്പോൾ അടുത്ത ഓവറിൽ രഹാനെയും (1) പുറത്ത്. കൂട്ടത്തകർച്ച മുന്നിൽ നിൽക്കെ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന കോലി-പന്ത് സഖ്യം ഇന്ത്യയെ രക്ഷപ്പെടുത്തിയെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് 94 റൺസ് ആണ് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഒടുവിൽ, കോലിയുടെ 143 പന്തുകൾ നീണ്ട പ്രതിരോധം തകർത്ത എങ്കിഡി ഈ കൂട്ടുകെട്ട് പൊളിച്ചു. 29 റൺസെടുത്താണ് ഇന്ത്യൻ ക്യാപ്റ്റൻ പുറത്തായത്.

തുടർന്ന് ഒരു തകർച്ചയായിരുന്നു. അശ്വിൻ (7), താക്കൂർ (5), ഉമേഷ് (0), ഷമി (0), ബുംറ (2) എന്നിവരൊക്കെ വേഗം മടങ്ങിയപ്പോൾ ഒരു വശത്ത് ഉറച്ചുനിന്ന ഋഷഭ് പന്ത് ഇന്ത്യൻ ലീഡ് 200 കടത്തി. ഇതിനിടെ താരം സെഞ്ചുറിയും തികച്ചു. ബുംറയെ പുറത്താക്കിയ മാർക്കോ ജൻസെൻ ആണ് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

Story Highlights : india allout 198 south africa





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here