രാഹുൽ ഗാന്ധി പറഞ്ഞത് ഏറ്റവും വലിയ വർഗീയത; ‘കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ ഒതുക്കുന്നു’; കോടിയേരി ബാലകൃഷ്ണൻ

കോൺഗ്രസിനെതിരായ വിമർശനം ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് ദേശീയ നേതൃത്വം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നേതാക്കളെ ഒതുക്കി. കീഴ്വഴക്കം മാറ്റാനുള്ള കാരണമെന്തെന്ന് കോൺഗ്രസ് വിശദീകരിക്കണം. തന്റെ വിമർശനം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് എതിരേയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി പറയുന്നത് ബിജെപി നേതാവ് മോഹൻ ഭാഗവതിന്റെ നിലപാട്. രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപിക്ക് അനുകൂലം.
Read Also : ജീവനക്കാർക്കിടയിൽ കൊവിഡ് അതിരൂക്ഷം; കെഎസ്ആർടിസിയിലും പ്രതിസന്ധി
ഇതിനെതിരെയാണ് പ്രതികരിച്ചതെന്നും കോടിയേരി വ്യക്തമാക്കി. യുഡിഎഫ് കാലത്ത് ഭരണം നടത്തിയത് സാമൂദായിക ശക്തികളെന്നും അദ്ദേഹം വിമർശിച്ചു. മതേതരത്വം കാത്തുസൂക്ഷിക്കാനെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഹിന്ദുക്കളെ ഭരണം ഏൽപ്പിക്കാനാണ് കോൺഗ്രസ് പറയുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുൽ ഗാന്ധി പരസ്യമായി പറഞ്ഞു.
കേരളത്തില്‍ ക്രമസമാധാന തകര്‍ച്ചയില്ലെന്നാണ് കോടിയേരിയുടെ പ്രതികരണം. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പോലീസ് പരാജയമെന്നത് പ്രചരണം മാത്രമാണ്. ക്രമസമാധാന തകര്‍ച്ച കേരളത്തില്‍ ഇല്ല. കോട്ടയത്ത് നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. ഇതില്‍ അതിശക്തമായ നടപടി സര്‍ക്കാരിന്റെ നിന്നുണ്ടാകും. വേണമെങ്കില്‍ പുതിയ നിയമനിര്‍മാണം നടത്തുകയും ചെയ്യും. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലായി മാറാന്‍ നടപടി കൈകൊള്ളുമെന്നും കോടിയേരി വ്യക്തമാക്കി.
Story Highlights : kodiyeri-balakrishnan-against-congress-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here