Advertisement

ലോകായുക്ത ഓർഡിനൻസിലെ അനുച്ഛേദം 14 റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധം; കെ പ്രകാശ് ബാബു

February 8, 2022
2 minutes Read

ഗവർണറേയും മുഖ്യമന്ത്രി പിണറായി വിജയനെയും നിശിതമായി വിമർശിച്ച് സി പി ഐ നേതാവ് കെ പ്രകാശ് ബാബു. ലോകായുക്ത ഓർഡിനൻസിലെ അനുച്ഛേദം 14 റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ആവശ്യമായ ഭേദഗതി സി പി ഐ നിർദേശിക്കുമെന്ന് കെ പ്രകാശ് ബാബു ട്വന്റിഫോറിനോട് പറഞ്ഞു.

നിക്ഷിപ്ത താത്പര്യക്കാരാണ് ലോകായുക്ത ഓർഡിനൻസിന് പിന്നിലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭേതഗതി ഓർഡിനൻസിന് പിന്നിൽ ആഭ്യന്തര,നിയമ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരാണ്. ഓർഡിനൻസ് വിഷയത്തിൽ ഒരു കൂടിയാലോചനയും ഉണ്ടായില്ല. ഭേദഗതി ആവശ്യമെങ്കിൽ തന്നെ അടിയന്തര ഓർഡിനൻസ് കൊണ്ടുവരേണ്ട സാഹചര്യമില്ല. ഈ മാസം ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ ഭേതഗതിയുടെ ആവശ്യം ഉണ്ടായിരുന്നില്ല. ഭേദഗതി ആവശ്യമെങ്കിൽ അത് രാഷ്ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്തണമായിരുന്നു. ഇന്ത്യയിലെ ഏറ്റവും ശ്രഷ്ഠമായ ലോകായുക്ത നിയമമാണ് കേരളത്തിലേതെന്ന് കെ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദ​ഗതിക്കാണ് ​ഗവർണർ അം​ഗീകാരം നൽകിയത്. ഇതോടെ പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വി‌ധി ഇനി സർക്കാരിന് തളളാം. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ​ഗവർണറുടെ തീരുമാനം.ഇത് സർക്കാരിന് വലിയ ആശ്വാസം നൽകുന്ന നടപടി ആണ്.

Read Also : ലോകായുക്ത ഓർഡിനൻസ്; സർക്കാരിന് തലവേദനയായി സിപിഐയുടെ എതിർപ്പ്

അതേസമയം ഗവർണർ ഒപ്പിട്ട് നിയമമായെങ്കിലും ലോകായുക്ത നിയമഭേദഗതിയിൽ തർക്കങ്ങൾ ഉടൻ അവസാനിക്കില്ല. വിഷയത്തിൽ സിപിഐയുടെ പരസ്യ എതിർപ്പ് സർക്കാരിന് തലവേദനയാകും. പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ടു വന്നപ്പോൾ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യാത്തതിൽ കടുത്ത നീരസത്തിലാണ് സി പി ഐ. ഓർഡിനൻസ് നിയമസഭയിൽ വരുമ്പോൾ നിലവിലെ സാഹചര്യത്തിൽ സി പി ഐ എതിർപ്പ് പ്രകടിപ്പിക്കുമോയെന്ന ആശങ്ക സിപിഐഎമ്മിനുണ്ട്. അത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ സിപിഐയുമായി വൈകാതെ സി പി ഐ എം നേതൃത്വം അനുനയ ചർച്ചകൾ നടത്തുമെന്നാണ് സൂചന.

Story Highlights:  CPI Assistant Secretary K Prakash Babu about Lokayukta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top