Advertisement

ഒരാൾ ഇല്ലാതാവുമ്പോൾ ഒരു കഥാപാത്രംതന്നെ ഇല്ലാതാവുന്നു, ചേച്ചിക്ക് പകരം മറ്റൊരാളെ ആലോചിക്കാൻ പ്രയാസമാണ്; സത്യൻ അന്തിക്കാട്

February 23, 2022
Google News 1 minute Read

സൂപ്പർ താരങ്ങളോ വലിയ നായികാ നായകന്മാരോ ഇല്ലെങ്കിൽ തന്നെ ലളിത ചേച്ചിയെ പോലെ സ്വാഭാവിക അഭിനയം കാഴ്ച്ചവയ്ക്കുന്നവരെ വച്ച് വ്യത്യസ്‌തമായ കഥകൾ ചിന്തിക്കാൻ പറ്റുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. കെപിഎസി ലളിതയെക്കുറിച്ച് പറയുമ്പോൾ സത്യൻ അന്തിക്കാടിന്റെ സിനിമകളെ പരാമർശിക്കാതിരിക്കാനാവില്ല.

കാരണം ലളിത തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്, തനിക്ക് വ്യത്യസ്തമായ വേഷങ്ങൾ തന്ന സംവിധായകനാണ് സത്യൻ അന്തിക്കാടെന്ന്. പൊൻമുട്ടയിടുന്ന താറാവ്, സന്ദേശം, തലയണമന്ത്രം, സൻമനസുള്ളവർക്ക് സമാധാനം തുടങ്ങിയ സത്യൻ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധേയവുമായിരുന്നു.

മലയാള സിനിമയുടെ പ്രകാശമായിരുന്നു ലളിത ചേച്ചി. ഏറ്റവും അടുത്ത ആളുകൾ വേർപിരിയുമ്പോളാണ് നമുക്ക് വാക്കുകൾ കിട്ടാതെയാവുന്നത്ത് അതുപോയാലാണ് ചേച്ചിയുടെ വേർപിരിയലെന്ന് സത്യൻ അന്തിക്കാട്. ചേച്ചി ചെയ്‌ത എന്റെ ഒരുപാട് സിനിമകൾ അങ്ങനെ വിജയിച്ചിട്ടുണ്ട് ഇതുപോലെ സ്വാഭാവിക അഭിനയമുള്ള ആളുകളെ വച്ച് ഇനി അത്തരം കഥകൾ ആലോചിക്കാനുള്ള പ്രയാസം എന്നെപ്പോലുള്ള സംവിധായകർക്ക് നഷ്ടമാകും.

Read Also : പ്രതിഷേധ ഭൂമിയിൽ ഈ പെൺകുട്ടി തനിച്ചല്ല; പൂജയ്ക്ക് കൂട്ടായി ഒരുകൂട്ടം തെരുവുനായ്ക്കൾ…

ചേച്ചിയുമായിട്ട് എനിക്ക് വലിയൊരു ആത്മബന്ധമാണുള്ളത്. ഭരതേട്ടൻ കല്യാണം കഴിച്ച ശേഷം ചേച്ചി അഭിനയരംഗം വിട്ടതാണ് ഞാൻ വിളിച്ചപ്പോഴും സത്യ ഞാനില്ല എന്നാണ് പറഞ്ഞു. അതിന് ശേഷം ഭരതേട്ടനോട് പറഞ്ഞ് നിർബന്ധിപ്പിച്ചായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലേക്ക് ചേച്ചി വീണ്ടും എത്തിയത്. ചേച്ചി ഇല്ലായിരുന്നു എങ്കിൽ ഞാൻ വീണ്ടും ചില വീട്ടുകാര്യങ്ങൾ ചെയ്യിലായിരുന്നു. ഞാൻ ചേച്ചിയോടും ഭരതേട്ടനോടുമായിട്ടുള്ള ആത്മബന്ധം അത്രയ്ക്കും വലുതാണ്.

എന്റെ സിനിമകിളിൽ ചേച്ചിക്ക് പകരം വയ്ക്കാൻ ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ ആരുമില്ല. ചേച്ചിക്ക് പകരം ചേച്ചി മാത്രമാണ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം അഭിനയിക്കുന്നത് എന്റെ സിനിമയിലൂടെയാണ് കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലൂടെ അത് ചേച്ചിയായിരുന്നു കാളിദാസിനെ കൊണ്ട് അഭിനയിപ്പിച്ചാൽ നന്നായിരിക്കുമെന്ന് പറഞ്ഞതും അത് ജയറാമിനെ കൊണ്ട് സമ്മതിപ്പിച്ചതും. എന്റെ അവസാന സിനിമയായ മകളിലും ചേച്ചിയെ വിളിച്ചിരുന്നു അന്നും ഞാൻ ഓക്കേ ആണ് സത്യ ഞാൻ ചെയ്യാം എന്നാണ് പറഞ്ഞത് പക്ഷെ അത് മകനായ സിദ്ധാർത്ഥിനോട് ചോദിച്ചപ്പോൾ അവൻ ആണ് പറഞ്ഞത് ആശുപത്രിയിലാണ് ഇടക്ക് ഓർമ്മ വരും പിന്നീട് അത് പോകും അതാണ് അവസ്ഥയെന്ന്. അത് കേട്ടപ്പോൾ തന്നെ ഒരുപാട് വിഷമം തോന്നിയെന്നും സത്യൻ അന്തിക്കാട് പ്രതികരിച്ചു.

1978ലായിരുന്നു സംവിധായകൻ ഭരതനെ കെപിഎസി ലളിത ജീവിത പങ്കാളിയാക്കുന്നത്. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകൾ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്.വിവാഹശേഷം ഭരതന്റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലളിതയ്ക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങൾ ചില ഉദാരഹണങ്ങളാണ്.

1998 ലായിരുന്നു ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ചുകാലം സിനിമയിൽ നിന്നും കെപിഎസി ലളിത അകന്നുനിന്നു. തിരിച്ചുവരവിന് സത്യൻ അന്തിക്കാടാണ്. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ തിലകന്റെ ജോഡിയായുള്ള തിരിച്ചുവരവ് ഏറെ പ്രശംസനേടിയിരുന്നു. സത്യൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കെപിഎസി ലളിത. സ്വന്തം വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് സത്യൻ ചിത്രങ്ങളിലെ ലളിതയെ പ്രേക്ഷകർ സ്വീകരിച്ചിരുന്നത്.

ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത ലോകത്തോട് വിട പറഞ്ഞത്. സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ. രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സംഗീതനാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.ചൊവ്വാഴ്ച രാത്രിയാണ് കെപിഎസി ലളിത(75) അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്‌ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

Story Highlights: sathyan-anthikad-remembers-kpac-lalitha-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here