Advertisement

സാപ്രോഷ്യ ആണവ നിലയം ആക്രമിച്ചിട്ടില്ലെന്ന് റഷ്യ യുഎന്‍ രക്ഷാസമിതിയില്‍

March 4, 2022
Google News 2 minutes Read
nuclear plant in ukraine

യുക്രൈനിലെ സാപ്രോഷ്യ ആണവ നിലയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ. ആണവ നിലയത്തിന് നേരെ ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ യുഎന്‍ രക്ഷാസമിതിയില്‍ അറിയിച്ചു.

യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യ ആണവനിലയത്തിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. നിലവില്‍ ഗുരുതരമായ സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണത്തില്‍ അമേരിക്ക അടക്കം ലോകരാജ്യങ്ങള്‍ രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്ളാദിമിര്‍ സെലന്‍സ്‌കിയെ വിളിച്ചു. യുഎന്‍ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു.

‘ആണവ നിലയം ആക്രമിച്ചതിനുപിന്നാലെ അതിന്റെ നിയന്ത്രണവും അവര്‍ക്കായിരിക്കും. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല. പക്ഷേ അത് നിയന്ത്രിക്കുന്നത് എങ്ങനെയെന്നോ പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്നോ സംബന്ധിച്ചാണ് ഞങ്ങളുടെ ആശങ്ക. അമേരിക്ക പ്രതികരിച്ചു.

Read Also : ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍

സംഭവത്തില്‍ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേറ്റോയും രംഗത്തെത്തി. ആക്രമണം നിരുത്തരവാദപരമാണെന്ന് നേറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബെര്‍ഗ് വിമര്‍ശിച്ചു. എതയും വേഗം യുക്രൈനില്‍ നിന്ന് റഷ്യന്‍ സേനയെ പിന്‍വലിക്കണമെന്നും നേറ്റോ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ക്കാണ് നേറ്റോ ശ്രമിക്കുന്നത്.

ഇതിനിടെ ഖേഴ്സണ്‍ ടെലിവിഷന്‍ കേന്ദത്തിന്റെ നിയന്ത്രണം റഷ്യന്‍ സൈന്യം ഏറ്റെടുത്തു. യുക്രൈനിന്റെ തെക്കന്‍ മേഖലകളില്‍ റഷ്യ ആധിപത്യം ഉറപ്പിച്ചു. ഖേഴ്സണ്‍ നഗരവും റഷ്യന്‍ സേന കൈയടക്കി.

Story Highlights: nuclear plant in ukraine, russia-ukraine war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here