Advertisement

നാല് പള്ളികളില്‍ മാത്രം ഏകീകൃത കുര്‍ബാന; ഇടഞ്ഞ് എറണാകുളം-അങ്കമാലി അതിരൂപത

April 10, 2022
Google News 2 minutes Read
ernakulam angamaly archdiocese Unified Mass

കുര്‍ബാന ഏകീകരണത്തില്‍ വീണ്ടും ഇടഞ്ഞ് എറണാകുളം-അങ്കമാലി അതിരൂപത. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഏകീകരണ കുര്‍ബാന അര്‍പ്പിച്ചെങ്കിലും മറ്റ് പളളികളില്‍ നടന്നത് ജനാഭിമുഖ കുര്‍ബാനയെന്ന് അതിരൂപതാ നേതൃത്വം അറിയിച്ചു. അതിരൂപതയിലുള്ള 4 പള്ളികളിലൊഴിച്ച് മറ്റിടങ്ങളില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്നും ബിഷപ്പ് ഹൗസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സീറോ മലബാര്‍ സഭയുടെ സിനഡ് തീരുമാനപ്രകാരം ഏകീകൃത കുര്‍ബാന എറണാകുളം അങ്കമാലി രൂപതയിലും ആരംഭിച്ചതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചിരുന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കര്‍ദ്ദിനാള്‍ അര്‍പ്പിച്ച ഏകീകൃതകുര്‍ബാനക്ക് ശേഷം നടന്ന എല്ലാ കൂര്‍ബാനകളും ജനാഭിമുഖ കുര്‍ബാനയാണെന്ന് ബസലിക്ക വികാരി വ്യക്തമാക്കി. സിനഡ് തീരുമാനത്തിനെതിരെ രൂപത രംഗത്ത് എത്തിയതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.

Read Also : ഏകീകൃത കുര്‍ബാന: സിനഡ് തീരുമാനത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത

സിറോ മബാര്‍ സഭയില്‍ ഓശാന ഞായര്‍ മുതല്‍ ഏകാകൃത കുര്‍ബാന നടപ്പാക്കണമെന്നായിരുന്നു മാര്‍പാപ്പയുടെ നിര്‍ദേശം. ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ എട്ട് മാസം ആവശ്യമാണെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത ആവശ്യപ്പെട്ടത്. എന്നാല്‍ സിനഡ് ഈ നിര്‍ദേശം അംഗീകരിച്ചില്ല.ഓശാന ഞായറായ ഇന്ന് കര്‍ദ്ദിനാളിനൊപ്പം ബിഷപ്പ് ആന്റണി കരിയിലും കുര്‍ബാനയില്‍ പങ്കെടുക്കുമെന്ന് സീറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ കര്‍ദ്ദിനാളിനൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ബിഷപ്പ് ആന്റണി കരിയില്‍ എത്തിയില്ല.

Story Highlights: ernakulam angamaly archdiocese Unified Mass

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here