വധഗൂഡാലോചന; അനൂപിനും സുരാജിനും ക്രൈംബ്രാഞ്ച് നോട്ടിസ്; സായ് ശങ്കറിന്റെ മൊഴി നാളെ രേഖപ്പെടുത്തും
വധഗൂഡാലോചന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം. ഇരുവരും ചോദ്യം ചെയ്യലിനെത്തുമെന്നാണ് വിവരം. സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴിയും അന്വേഷണസംഘം നാളെ രേഖപ്പെടുത്തും.
തുടരന്വേഷണത്തിന് കോടതി നല്‍കിയ സമയ പരിധി അവസാനിച്ചെങ്കിലും അന്വേഷണ സംഘം നടപടികളുമായി മുന്നോട്ട് പോവുകയാണ്. Crpc 173(8) പ്രകാരം അന്വേഷണം തുടരാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന് ഒപ്പം അന്വേഷണത്തിന് സാവകാശം തേടിയുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നും ക്രൈംബ്രാഞ്ച് നാളെ വിചാരണ കോടതിയെ അറിയിക്കും. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണപുരോഗതി നാളെ ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിക്കും.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്കാണ് സായ് ശങ്കറിന്റെ മൊഴി രേഖപ്പെടുത്തുക. ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് സായ് ശങ്കറിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ദിലീപിന്റെ ഫോണില്‍ നിന്ന് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ കോടതി ജീവനക്കാരുടെ മൊഴി ഉടന്‍ അന്വേഷണ സംഘം രേഖപ്പെടുത്തും.
Story Highlights: crime branch notice to anoop and suraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here