ബ്ലൂടൂത്ത് ഉപയോഗിച്ച് പരീക്ഷയെഴുതൽ; കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 13 പേര്‍ പിടിയിൽ

കര്‍ണാടക സര്‍ക്കാരിന്‍റെ പി.എസ്.ഐ പൊതു പരീക്ഷയില്‍ ക്രമക്കേട് കാട്ടിയ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 13 പേർ സി.ഐ.ഡി സംഘത്തിന്റെ പിടിയിലായി. അഫ്സല്‍പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് മഹന്ദേഷ് പട്ടീലിനെതിരെയും കേസെടുത്തിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളായ വീര്‍ വര്‍ഷ, സഹായി ശരണബസപ്പ എന്നിവരും അറസ്റ്റിലായി.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്രമവിരുദ്ധമായി പരീക്ഷ എഴുതാന്‍ സഹായിച്ചതിനാണ് മഹന്ദേഷ് പട്ടേലിനെ പിടികൂടിയത്. അഫ്സൽപൂർ ടൗണിൽ101 പേരുടെ സമൂഹ വിവാഹം നടക്കുകയായിരുന്ന വേദിയില്‍ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഐഡി ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശങ്കർ ഗൗഡയാണ് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തത്.
Read Also : സൗദിയിൽ വൻ മോഷണം; 4 പേർ അറസ്റ്റിൽ
ബ്ലൂടൂത്ത് ഉപകരണം ചെവിയില്‍ വച്ച് പരീക്ഷ എഴുതിയവരെയും ഇവര്‍ക്ക് സഹായം ചെയ്തവരെയുമാണ് സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസവം അഫ്സല്‍പുര എം.എല്‍.എയുടെ ഗണ്‍മാന്‍ കൂടിയായ ഹയ്യാല ദേശായി സംഘത്തിന്‍റെ പിടിയിലായിരുന്നു. ഹയ്യാല ദേശായിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവ് ഉൾപ്പടെയുള്ള കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്.
Story Highlights: Writing exams using Bluetooth; Congress leader arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here