ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദർശനത്തെ രാഷ്ട്രീയമായി കാണേണ്ടെന്ന് ചെന്നിത്തല
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉമ തോമസ് ബിജെപി ഓഫീസിൽ പോയതിനെ രാഷ്ട്രീയമായി കാണേണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണം. നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമല്ല. അത്തരത്തിൽ പ്രചാരണം നടത്തുന്നത് അതിജീവിതയെ അപമാനിക്കുന്നതിന് തുല്ല്യമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കേസ് വഴി തിരിച്ചുവിടാനാണ് സർക്കാരിന്റെ ശ്രമം. മുഖ്യമന്ത്രിയുടെ വാദം ആരും വിശ്വസിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ബി ജെ പി ഓഫീസ് സന്ദര്‍ശനം വിവാദമായിരുന്നു. ബി ജെ പി വോട്ടുകള്‍ യു ഡി എഫിന് മറിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ദുരൂഹ സന്ദര്‍ശനമെന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു. വോട്ട് മറിക്കാന്‍ സ്ഥാനാര്‍ത്ഥി നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിക്കണമെന്ന ബി ജെ പി ഉപാധി യുഡിഎഫ് നടപ്പിലാക്കുകയാണെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. കുമ്മനം രാജശേഖരന്‍ ഉള്ളപ്പോഴാണ് ഉമാ തോമസ് ബി ജെ പി യുടെ തിരഞ്ഞെടുപ്പ് കമ്മിറ്റ ഓഫീസില്‍ എത്തിയത്. അതിനെ രാഷ്ട്രീയമായി കാണേണ്ടന്നാണ് ചെന്നിത്തല വ്യക്തമാക്കുന്നത്.
Read Also: സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ വന്നാലും ഭയമില്ല; ജയമുറപ്പെന്ന് ഉമ തോമസ്
നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്നും അവരെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി പി. രാജീവ് പ്രതികരിച്ചിരുന്നു. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ട്. സർക്കാർ നിലപാടിൽ വ്യക്തതയുണ്ട്. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി ഓഫീസില്‍ എത്തിയത് ഇരു വിഭാഗവും തമ്മിലുള്ള ധാരണയുടെ ഭാഗമാണ്. ഉണ്ടായത് അസാധാരണ നീക്കമാണെന്നും ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിക്കാന്‍ ധാരണയുണ്ടെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.
Story Highlights: Chennithala responds to Uma Thomas’ visit to BJP office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here