ടെക്സസ് വെടിവെപ്പ് കേസിലെ പ്രതിയ്ക്കുണ്ടായിരുന്നത് മോശം കുട്ടിക്കാലം; സ്കൂളിൽ വച്ച് ബുള്ളി ചെയ്യപ്പെട്ടിരുന്നു എന്ന് സഹപാഠികൾ
ടെക്സസ് സ്കൂളിലെ വെടിവെപ്പ് കേസ് പ്രതിയ്ക്കുണ്ടായിരുന്നത് മോശം കുട്ടിക്കാലം. സാൽവഡോർ റാമോസിനെ സ്കൂളിൽ വച്ച് പലരും പലതവണ ബുള്ളി ചെയ്തിട്ടുണ്ടെന്ന് സഹപാഠികൾ അറിയിച്ചു. അതുകൊണ്ട് തന്നെ പലതവണ സാൽവഡോർ പഠനം നിർത്തിയിട്ടുണ്ടെന്നും സഹപാഠികൾ അറിയിച്ചു.
ചെറുപ്പത്തിൽ സംസാരവൈകല്യമുണ്ടായിരുന്നയാളായിരുന്നു സാൽവഡോർ. ഇത് ചൂണ്ടിക്കാട്ടി സ്കൂളിൽ പലരും അവനെ കളിയാക്കിയിരുന്നു. മാതാവുമായി വളരെ മോശം ബന്ധമാണ് സാൽവഡോറിനാണ് ഉണ്ടായിരുന്നത്. വളരെ ദേഷ്യക്കാരനും ഗൗരവക്കാരനുമായിരുന്നു സാൽവഡോർ. അമ്മയെ ‘വേശ്യ’ എന്ന് വിളിക്കുന്ന വിഡിയോ തൻ്റെ ഇൻസ്റ്റഗ്രാമിൽ സാൽവഡോർ പങ്കുവച്ചിരുന്നു. അമ്മ തന്നെ തന്നെ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണെന്നും സാൽവഡോർ ആരോപിച്ചിരുന്നു.
ആർക്കും സാൽവഡോറിനെ കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. വളരും തോറും അവൻ്റെ പ്രശ്നങ്ങൾ വർധിച്ചുകൊണ്ടിരുന്നു. ദിവസ വേതന ജോലികളാണ് സാൽവഡോർ ചെയ്തുകൊണ്ടിരുന്നത്. റസ്റ്ററൻ്റിലടക്കം ഇയാൾ ജോലി ചെയ്തിരുന്നു. സാൽവഡോർ തൻ്റെ മുഖം സ്വയം മുറിക്കാറുണ്ടായിരുന്നു എന്ന് സുഹൃത്ത് വ്യക്തമാക്കി. തമാശയായാണ് താൻ അത് ചെയ്തതെന്നും സുഹൃത്ത് പറഞ്ഞു.
Story Highlights: Texas gunman bullied school troubled childhood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here