30 വര്‍ഷത്തെ അധ്യാപനം; അന്‍പതിലേറെ വിദ്യാര്‍ത്ഥികളോട് ലൈംഗിക അക്രമം; കെ വി ശശികുമാര്‍ പോക്‌സോ കേസില്‍ ജാമ്യം
30 വര്‍ഷത്തെ അധ്യാപന ജീവിതം. അന്‍പതിലേറെ വിദ്യാര്‍ത്ഥികളോടുള്ള ലൈംഗിക പീഡനം. പലരും ഭീഷണിയും ഭയവും മൂലം പുറത്തുപറഞ്ഞില്ല. കുട്ടികളെന്ന പ്രായം മുതലെടുത്ത് കെ വി ശശികുമാര്‍ ചെയ്ത ക്രൂരതകള്‍ പുറത്തുവന്നത് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ മീ ടൂ ആരോപണം ഉന്നയിച്ചതോടെയാണ്. ആരോപണം ഉയര്‍ന്നതോടെ ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഒടുവില്‍ ഒളിവില്‍ പോയ ഇയാളെ ബത്തേരിയില്‍ നിന്ന് പൊലീസ് പിടികൂടി.(kv sasikumar pocso case accused)
മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ ജോലിക്കിടെ അധ്യാപകന്‍ എന്ന പദവി ദുരുപയോഗം ചെയ്ത് കെ വി ശശികുമാര്‍ ചെയ്ത ക്രൂരതകള്‍ വിശദീകരിച്ചുകൊണ്ടാണ് പൂര്‍വവിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. വിരമിച്ച ശേഷം അധ്യാപന ജീവിതവുമായി ബന്ധപ്പെട്ട് ഇയാള്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റാണ് കേസെടുക്കുന്നതിലേക്ക് എത്തിയ നടപടികളുടെ തുടക്കം. ഈ പോസ്റ്റിന് താഴെ നിരവധി പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ പീഡന ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തി.
ആരോപണങ്ങളും സോഷ്യല്‍ മീഡിയ ഇടപെടലുകളും ശക്തമായതോടെ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതോടെ സിപിഐഎം സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ പാര്‍ട്ടി പുറത്താക്കി.
പീഡനം സംബന്ധിച്ച് അന്വേഷണത്തിനിടെ സെന്റ് ജെമ്മാസ് സ്‌കൂള്‍ അധികൃതരെക്കുറിച്ച് മുന്‍പും ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്ന പ്രതികരണവുമായി സിഡബ്ല്യുസി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കറും ഇതിനിടെ രംഗത്തെത്തി. ശശികുമാറിനെതിരെ നേരത്തേ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതികള്‍ സ്‌കൂള്‍ അധികൃതര്‍ മുഖവിലക്കെടുത്തില്ലെന്നായിരുന്നു ആരോപണം.
Read Also: കെ വി ശശികുമാറിനെതിരായ പോക്‌സോ കേസില്‍ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി; നടപടി ഉടനെന്ന് പി സതീദേവി
സ്‌കൂള്‍, കോളജ് എന്നിവിടങ്ങളിലെ റാഗിങ് സംബന്ധിച്ച പരാതികള്‍പോലും പരിശോധിച്ച് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നിരിക്കെ അധ്യാപകനെതിരായ പീഡനപരാതി പൊലീസിന് കൈമാറാതെ ഒതുക്കിയെന്നും അത് ഗുരുതര കുറ്റമാണെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, വനിതാ ലീഗ് പ്രവര്‍ത്തകരടക്കം ശശികുമാറിനെതിരെ വലിയ പ്രതിഷേധമാണ് നടത്തിയത്.
Story Highlights: kv sasikumar pocso case accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here