ബാരിക്കേഡില്‍ കയറിയ വനിതാ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം

സ്വര്‍ണക്കടത്ത് കേസില്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ബാരിക്കേഡില്‍ കയറിയ വനിതാ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം. ദളിത് കോണ്‍ഗ്രസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായ സരികലയ്‌ക്കെതിരെയാണ് സോഷ്യല്‍മീഡിയയില്‍ അധിക്ഷേപം നടക്കുന്നത് ( cyber attack woman leader ).
ബാരിക്കേഡ് മറികടക്കുന്നതിന്റെ ഭാഗമായാണ് സരികല ബാരിക്കേഡിന് മുകളില്‍ കയറിയത്. കറയുന്നിനിടയില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ചു. ഇതോടെ ബാരിക്കേഡ് ആടി ഉലഞ്ഞു. സരികല താഴെ വീഴാതിരിക്കാന്‍ പ്രവര്‍ത്തകര്‍ താങ്ങി നിര്‍ത്തുന്ന ദൃശ്യങ്ങളും ഫോട്ടോയുമാണ് സോഷ്യല്‍മീഡിയയില്‍ മോശം അധിക്ഷേപങ്ങളോടെ പ്രചരിപ്പിക്കുന്നത്. തന്റെ ചിത്രം മോശമായി പ്രചരിപ്പിച്ചവര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധിത നിയമപ്രകാരം കേസ് കൊടുക്കമെന്ന് സരികല ട്വന്റിഫോറിനോട് പറഞ്ഞു.
ഇതിനു വേണ്ടി നിയമപരമായി എത്രത്തോളം പോകാന്‍ പറ്റുമോ അത്രത്തോളം പോകും. ഇതിന് പൊതുമാപ്പ് പറയുന്ന സാഹചര്യത്തിലേക്ക് അവരെ കൊണ്ടുചെന്ന് എത്തിക്കുകയും ചെയ്യും. അതിന് വേണ്ടി ഏതറ്റം വരെ പോകണമോ അതുവരെ പോകുമെന്നും സരികല പറഞ്ഞു.
കഴിഞ്ഞ ദിവസം പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടന്ന കോണ്‍ഗ്രസ് മാര്‍ച്ചിലാണ് സരികല ബാരിക്കേഡിന് മുകളില്‍ കയറിയത്. ഈ ദൃശ്യമാണ് അപകമാനകരം ആകും വിധം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കപ്പെട്ടത്. പ്രചരിപ്പിച്ചവരില്‍ കൂടുതലും സ്ത്രീകളാണെന്നും സരികല ആരോപിച്ചു. തന്നെ ഏറ്റവും കൂടുതല്‍ മോശമായി ചിത്രീകരിച്ചത് സ്ത്രീകളാണ്. ഇത്തരത്തില്‍ ലൈംഗീകമായി ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കുന്നവര്‍ എന്തു വിപ്ലവമാണ് കേരളത്തില്‍ കൊണ്ടു വരാന്‍ പോകുന്നതെന്നും സരികല പരിഹസിച്ചു.
പൊതു രംഗത്ത് നില്‍ക്കുന്ന ഒരു സ്ത്രീയെ അപമാനിക്കാന്‍ കഴിയുന്നതിന്റെ പരമാവധി അപമാനമാണ് താന്‍ നേരിട്ടത്. ഇത്തരക്കാര്‍ക്ക് തന്റെ ആത്മാഭിമാനം തകര്‍ക്കാന്‍ കഴിയില്ല. ഇത്തരം സോഷ്യല്‍ മീഡിയ ഗൂണ്ടകളെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് മാതൃകപരമായി ശിക്ഷ വാങ്ങി നല്‍കുമെന്നും സരികല പറഞ്ഞു.
Story Highlights: Insult on social media against a woman leader who climbed the barricade
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here