പിഞ്ചു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ‘നന്മ’ ആംബുലന്‍സ് കുതിച്ചപ്പോള്‍, പോകുന്ന വഴിയില്‍ ഗതാഗതക്കുരുക്ക് ഇല്ലാതെ നോക്കി നാട്ടുകാരും
മണ്ണാര്‍ക്കാട് വൈശാഖ് ആശുപത്രിയില്‍ നിന്ന് ഫിക്‌സും ശ്വാസതടസവും കാരണം അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന്റെ ജീവന് ഒരു ആപത്തും വരാതിരിക്കാന്‍ നന്മ ആംബുലന്‍സ് കുതിച്ചപ്പോള്‍ വഴിയില്‍ തടസങ്ങള്‍ ഇല്ലാതെ നോക്കി നാട്ടുകാരും ( Nanma ambulance save baby ).
സ്വന്തം ജീവന്‍ പോലും പണയം വെച്ച് ആംബുലന്‍സ് ഡ്രൈവര്‍മാരായ അനസ്, ഷിയാസ് മൗലാന എന്നിവര്‍ ഒന്നേകാല്‍ മണിക്കൂര്‍ സഞ്ചാരിക്കേണ്ട ദൂരത്തേക്ക് 35 മിനുറ്റ് കൊണ്ടാണ് കുഞ്ഞിനെ മണ്ണാര്‍ക്കാട് വൈശാഖ് ഹോസ്പിറ്റലില്‍ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. യാത്രയില്‍ ഉണ്ടാകാവുന്ന ഗതാഗത തടസം നീക്കാന്‍ നാട്ടുകാരും അവരുടെ സഹായത്തിനായി ഉണ്ടായിരുന്നു.
ആംബുലന്‍സ് കടന്ന് പോയ മണ്ണാര്‍ക്കാട്, അലനല്ലൂര്‍, മേലാറ്റൂര്‍, പാണ്ടിക്കാട്, വണ്ടൂര്‍, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗത തടസം ഇല്ലാതെ നോക്കിയത് ആ ഭാഗങ്ങളിലെ നാട്ടുകാരായിരുന്നു. അതോടൊപ്പം പൊലീസിന്റേയും, മറ്റ് ആംബുലന്‍സ് പ്രതിനിധികളുടേയും, വാട്‌സാപ്പ് ഗ്രൂപ്പുകളുടേയും സഹായവും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ലഭിച്ചു. ആ കുഞ്ഞിന്റെ അസുഖം പെട്ടെന്ന് മാറാനുള്ള പ്രാര്‍ത്ഥനയിലാണ് എല്ലാവരും.
Story Highlights: When ‘Nanma’ ambulance rushed to save the baby’s life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here