Advertisement

കാമുകിയുമായുള്ള ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം; യുവാവ് ലോഡ്ജ്‍ മുറിയിൽ മരണപ്പെട്ടു

July 5, 2022
Google News 2 minutes Read

നാഗ്പൂരിൽ കാമുകിയുമായുള്ള ലൈം​ഗികബന്ധത്തിനിടെ യുവാവ് മരണപ്പെട്ടു. നാ​ഗ്പൂരിലെ സവോനറിൽ ഒരു ലോഡ്ജ് മുറിയിലാണ് ഞായറാഴ്ച 28 -കാരനായ അജയ് എന്ന യുവാവ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോർട്ട്. യുവാവ് ഏതെങ്കിലും മയക്കുമരുന്ന് ഉപയോ​ഗിച്ചതിന് തെളിവില്ല. കുറച്ച് ദിവസങ്ങളായി ഇയാൾക്ക് പനിയുണ്ടായിരുന്നു എന്ന് യുവാവിന്റെ കുടുംബം പറഞ്ഞു.

ഡ്രൈവറാണ് മരിച്ച അജയ്. വെൽഡിം​ഗ് ടെക്നീഷ്യനായും ഇടയ്ക്ക് ജോലി ചെയ്യുന്നുണ്ടായിരുന്നു. മധ്യപ്രദേശ് സ്വദേശി 23 കാരിയാണ് അജയ്‌യുടെ കാമുകി. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വീട്ടുകാർക്കും ഇതേ കുറിച്ച് അറിയാമായിരുന്നു. പെൺകുട്ടിയുടെ അമ്മയോട് അജയ് വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയിൽ ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.

നാലുമണിക്കാണ് ഇരുവരും ലോഡ്ജിലെത്തിയത്. അരമണിക്കൂർ കഴിഞ്ഞപ്പോൾ യുവാവിന്റെ ബോധം നഷ്ടപെടുകയായിരുന്നു. യുവതി ഉടനെ തന്നെ ലോഡ്ജിന്റെ ആളുകളെ വിവരമറിയിച്ചു. യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, അവിടെ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ലൈം​ഗികബന്ധത്തിനിടയിലാണ് മരണം സംഭവിച്ചത് എന്ന് കരുതുന്നു. യുവാവിന്റെ അടുത്തുനിന്നോ മുറിയിൽ നിന്നോ എന്തെങ്കിലും മരുന്നോ മയക്കുമരുന്നോ കിട്ടിയിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. യുവാവ് ഒന്നും ഉപയോ​ഗിക്കുന്നതായി കണ്ടില്ല എന്ന് യുവതിയും പൊലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

Read Also: വിമാനയാത്രക്കിടെ ഹൃദയാഘാതം; ഒപ്പമുണ്ടായിരുന്ന ഡോക്ടറും ക്യാബിൻ ക്രൂവും ചേർന്ന് മലയാളിയെ രക്ഷിച്ചു

അതേസമയം ലൈം​ഗികബന്ധത്തിനിടെ ഹൃദയസ്തംഭനം മൂലം മരിക്കുന്നത് വളരെ വളരെ അപൂർവമാണെന്നും എന്നാൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യത ഉണ്ട് എന്നും പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ആനന്ദ് സഞ്ചേതി പറഞ്ഞു.

Story Highlights: 28-year-old Nagpur man suffers cardiac arrest while having sex with girlfriend, dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here