റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച ഹൈടെക്ക് കള്ളന്മാർ പിടിയിൽ
റിട്ട. പ്രിൻസിപ്പലിന്റെ വീട്ടിൽ നിന്ന് ലാപ്ടോപ്പ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച ഹൈടെക്ക് കള്ളന്മാരെ ഹൊസ്ദുർഗ്ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. റിട്ട. പ്രിൻസിപ്പൽ നിട്ടടുക്കം ജോർജ് മാമന്റെ വീട്ടിൽ നിന്നാണ് ലാപ്ടോപ്പ് മോഷണം പോയത്. തൈക്കടപ്പുറം കൊട്രച്ചാലിലെ പി. സതീശൻ(48), ഹരിപുരം പെരളത്തെ എ.വി ശശി (49), മാവുങ്കാൽ കാട്ടുകുളങ്ങരയിലെ മനു(30) എന്നിവരെയാണ് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ( thieves arrested for stealing laptop )
Read Also: വാഹന പരിശോധനയ്ക്കിടെ ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ
ജോർജ്ജ് മാമനും കുടുംബവും കഴിഞ്ഞ മാസം 13ന് വീടുപൂട്ടി തൊടുപുഴയിലെ വീട്ടിലേക്ക് പോയിരുന്നു. ഇതിനിടയിൽ വീട് വൃത്തിയാക്കാനായി എത്തിയ സ്ത്രീയാണ് വീടിന്റെ പിൻവാതിൽ സംശയാസ്പദമായ രീതിയിൽ തുറന്നു കിടക്കുന്നതായി കണ്ടത്.
വീട് വൃത്തിയാക്കാനായി എത്തിയ സ്ത്രീ വിവരമറിയിച്ചതനുസരിച്ച് ജോർജ്ജ് മാമൻ നാട്ടിലെത്തുകയും ഹൊസ്ദുർഗ് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായ മനു മാസങ്ങൾക്ക് മുൻപ് നയാബസാറിൽ നിന്ന് ലക്ഷങ്ങളുടെ മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതിയാണ്. പ്രതികളെ ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Story Highlights: thieves arrested for stealing laptop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here