Advertisement

ഒഡീഷയിൽ 700 സജീവ നക്സലുകൾ കീഴടങ്ങി

September 17, 2022
Google News 2 minutes Read

ഒഡീഷയിൽ 700ലധികം സജീവ നക്സലുകളും അനുഭാവികളും കീഴടങ്ങി. മൽക്കൻഗിരി പൊലീസിനും ബിഎസ്‌എഫിനും മുന്നിൽ, അന്ദ്രാഹൽ ബിഎസ്‌എഫ് ക്യാമ്പിലാണ് ഇവർ കീഴടങ്ങിയത്. ഈ 700-ൽ 300-ഓളം മിലിഷ്യകളും ഭജഗുഡ, ബിസെയ്ഗുഡ, ഖൽഗുഡ, പത്രാപുട്ട്, ഒണ്ടേപദർ, സംബൽപൂർ, സിന്ധിപുട്ട് ഗ്രാമങ്ങളിൽ നിന്നുള്ളവരാണ്. ഒഡീഷ-ആന്ധ്രാപ്രദേശ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമങ്ങളെല്ലാം നക്സലുകളുടെ പഴയ ശക്തികേന്ദ്രങ്ങളായിരുന്നു.

ഈ നക്‌സൽ അനുകൂലികൾ അക്രമ പ്രവർത്തനങ്ങളിൽ സഹായിക്കുകയും സുരക്ഷാ സേനാംഗങ്ങളെയും സിവിലിയന്മാരെയും കൊലപ്പെടുത്തുന്നതിലും ഏർപ്പെട്ടിരുന്നു. നക്‌സലുകൾക്ക് വിവരങ്ങൾ എത്തിച്ചു നൽകുന്നതും ഇവരാണ്. സംസ്ഥാന സർക്കാരിന്റെ വികസന സംരംഭങ്ങളും സുരക്ഷാ സേനയുടെ തന്ത്രപരമായ വിന്യാസവും ഗ്രാമീണരെ മുഖ്യധാരയിൽ എത്താൻ പ്രേരിപ്പിച്ചു.

നേരത്തെ ജൂൺ രണ്ടിന് 50 സജീവ നക്‌സൽ അനുകൂലികൾ ഒഡീഷ ഡിജിപിക്ക് മുന്നിൽ കീഴടങ്ങിയിരുന്നു. 2022 ജൂൺ 11-ന് 347 മാവോയിസ്റ്റ് അനുഭാവികൾ മൽക്കൻഗിരി പൊലീസിനും ജാന്ത്രി ബിഎസ്‌എഫ് ക്യാമ്പിൽ കീഴടങ്ങി. 2022 ഓഗസ്റ്റ് 22-ന് 550 അനുയായികൾ ജാൻബായ് ബിഎസ്‌എഫ് ക്യാമ്പിൽ കീഴടങ്ങി മുഖ്യധാരയിൽ ചേർന്നു.

Story Highlights: Over 700 active Naxals, supporters surrender in Malkangiri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here