‘എന്റെ വല്യേട്ടനായിരുന്നു..’; കോടിയേരിയെ അനുസ്മരിച്ച് പ്രിയദര്‍ശന്‍

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രിയദര്‍ശന്‍ എത്തിയിരുന്നു. രാഷ്ട്രീയത്തിനപ്പുറം തന്റെ വല്യേട്ടനായിരുന്നു കോടിയേരിയെന്ന് പ്രിയദര്‍ശന്‍ അനുസ്മരിച്ചു.
‘നമ്മുടെയൊക്കെ രാഷ്ട്രീയ ചിന്തയ്ക്ക് മുകളിലായി മനുഷ്യ ബന്ധങ്ങളുണ്ട്. എന്നെ സംബന്ധിച്ച് കോടിയേരി എന്റെ വല്യേട്ടനായിരുന്നു. വളരെയധികം സ്‌നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്. വലിയൊരു നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ആ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.’.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് വൈകിട്ട് എട്ട് മണിയോടെയായിരുന്നു കോടിയേരിയുടെ വിയോഗം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
Read Also: അവസാനമായി ഒരുനോക്ക്; കോടിയേരിയെ കാണാന്‍ അപ്പോളോയിലെത്തി സ്റ്റാലിന്‍
കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിക്കും. തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും. എയര്‍ ആംബുലന്‍സിലാകും ഭൗതിക ശരീരം കണ്ണൂരിലെത്തിക്കുക. തിങ്കളാഴ്ച മൂന്ന് മണിയോടെ മൃതദേഹം സംസ്‌കരിക്കും. തിരുവനന്തപുരത്ത് പൊതുദര്‍ശനമുണ്ടാകില്ലെന്നാണ് വിവരം.
Story Highlights: priyadarshan about kodiyeri balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here