ഇലന്തൂരില്‍ കൂടുതല്‍ നരബലി നടന്നോയെന്ന് അന്വേഷണം: ഭഗവല്‍ സിംഗിന്റെ വീട്ടില്‍ കുഴികളെടുത്ത് പരിശോധിക്കും

ഇലന്തൂരില്‍ കൂടുതല്‍ പേര്‍ നരബലിക്ക് ഇരയായോ എന്നറിയാന്‍ പ്രദേശത്ത് വീണ്ടും പരിശോധന. നേരത്തെ മാര്‍ക്ക് ചെയ്ത ഇടങ്ങളില്‍ പൊലീസ് കുഴിയെടുത്ത് പരിശോധന നടത്തും. നാളെ ഉച്ചയ്ക്ക് ശേഷമോ മറ്റന്നാളോ പ്രതികളേയും ഇലന്തൂരിലെത്തിക്കും. (police will dig marked places in bhagaval singh home elanthoor human sacrifice)
കേസന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പൊലീസിന് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചില സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തിരുന്നത്. ഭഗവല്‍ സിംഗിന്റെ വീട്ടിലാണ് പരിശോധന നടക്കുക.
കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് പൊലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Read Also: ഷാഫിയുമായുള്ള ബന്ധം ഉള്‍പ്പെടെ റോസ്‌ലി മറച്ചുവച്ചെന്ന് പങ്കാളി; ‘ലോട്ടറി കച്ചവടത്തെക്കുറിച്ചും അറിയില്ലായിരുന്നു’
ഇലന്തൂര്‍ നരബലിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന എല്ലാ ആരോപണങ്ങളും തലനാരിഴകീറി അന്വേഷിക്കാനാണ് തീരുമാനം. പതിനാറും, ഇരുപത്തി അഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികളെ കേസിലെ മുഖ്യപ്രതി ഷാഫി ഇലന്തൂരില്‍ എത്തിച്ച് ലൈംഗിക ദുരുപയോഗം ചെയ്തതായി പൊലീസിന് വിവരമുണ്ട്. നിലവില്‍ പരാതികള്‍ ഇല്ലെങ്കിലും ഗൗരവമായാണ് ഇക്കാര്യം പൊലീസ് പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിന്നാണ് അന്വേഷണസംഘം കൂടുതല്‍ പ്രാധാന്യം നല്‍കുക. ഇതിന് പിന്നാലെയാകും തെളിവെടുപ്പ്.
Story Highlights: police will dig marked places in bhagaval singh home elanthoor human sacrifice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here