ദുബായിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന

ദുബായിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. 2022ലെ ആദ്യ ആറുമാസ കാലയളവിൽ മാത്രം 30 കോടിയിലധികം പേരാണ് പൊതുഗതാഗം ഉപയോഗിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് ( Increase public transport in Dubai ).
ആർടിഎയുടെ 17-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ദുബായിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വർധനവ് വ്യക്തമാക്കുന്നത്.
Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍
ദിവസവും ഉപയോഗിക്കുന്നത് 16.8 ലക്ഷത്തോളം ആളുകളാണ് ദുബായിൽ മെട്രൊ, ബസ്, ടാക്സി, ട്രാം, ജലഗതാഗതം ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നത്. ഇത്തരത്തിൽ ഈ വർഷം ആദ്യ ആറുമാസ കാലയളവിൽ മാത്രം 30 കോടിയിലധികം പേരാണ് പൊതുഗതാഗതം ഉപയോഗിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളിലും വർധനവുണ്ടായിട്ടുണ്ട്. 2006ൽ 8715 കി. മീറ്ററായിരുന്നു ദുബായിലെ റോഡുകളുടെ ദൈർഘ്യമെങ്കിൽ ഇപ്പോൾ 18475 ആയി. 129 പാലമുണ്ടായിരുന്നത് ആറുമടങ്ങ് വർധിച്ച് 884 ആയതായും അധികൃതർ വ്യക്തമാക്കി. തടസമില്ലാത്ത യാത്ര ഉറപ്പാക്കാൻ പൊതുഗതാഗതമാണ് ഏറ്റവും മികച്ചതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു.
ടാക്സികൾ ഹൈബ്രിഡ് എൻജിനുകളിലേക്കു മാറിയതോടെ ഊർജ ഉപയോഗത്തിൽ 18 ശതമാനവും ഇന്ധന ഉപയോഗത്തിൽ 36 ശതമാനവും കുറവുണ്ടായതായും ആർടിഎയുടെ പഴയ ബസുകൾ മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Story Highlights: Increase public transport in Dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here