Advertisement

ഗവർണർ നാടിന് അപമാനം, പദവിയിലിരുന്ന് എന്തും ചെയ്യാമെന്ന് കരുതുന്നു; എം.വി ജയരാജൻ

November 7, 2022
Google News 2 minutes Read

ഗവർണർ പദവിയിലിരുന്ന് എന്തും ചെയ്യാമെന്ന് ആരിഫ് മുഹമ്മദ് ഖാൻ കരുതുന്നതായി സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി എം. വി ജയരാജൻ. ആർഎസ്എസ് വിദ്യാഭ്യാസ മേഖലയുടെ തലപ്പത്ത് നിയോഗിക്കാൻ മോഹൻ ഭാഗവതിൽ നിന്ന് ഗവർണർക്ക് നിർദേശം കിട്ടി .ഗവർണർ നാടിന് അപമാനവും ശാപവും.ഒരു നിമിഷം വൈകാതെ ഗവർണർ സ്ഥാനം രാജിവെക്കണം. അല്ലെങ്കിൽ കേന്ദ്രം തിരിച്ച് വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പദവിയിൽ തുടരാൻ ഗവർണർക്ക് അർഹതയില്ലെന്നും രാജ്ഭവൻ ആർഎസ്എസ് കാര്യാലയമാക്കി മാറ്റിയെന്നും എം. വി ജയരാജൻ.

സർക്കാരിനെയും സിപിഐഎമ്മിനെയും വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഗത്തുവന്നിരുന്നു. എൽഡിഎഫിന്റെ രാജ് ഭവൻ മാർച്ചിനെതിരെയാണ് അദ്ദേഹത്തിന്റ പ്രതികരണം. പാർട്ടി ഏതറ്റം വരെ പോകുമെന്ന് തനിക്ക് അറിയാം. ധൈര്യമുള്ളവർ രാജ്ഭവനിലേക്ക് മാർച്ച് നടത്തട്ടെയെന്നും ഗവർണർ വെല്ലുവിളിച്ചു.

സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണെന്ന് ​ഗവർണർ ആരോപിച്ചു. രാജ്ഭവൻ മാർച്ച് വരട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെ എന്നും ​ഗവർണർക്കെതിരെ ഇടതുമുന്നണി നടത്താനിരിക്കുന്ന മാർച്ചിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

Read Also: ഗവർണർക്കെതിരായ സിപിഐഎം സമരം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ; കെ സുരേന്ദ്രൻ

സിപഐഎം ധർണ്ണ നടത്തുമെന്നാണ് പറയുന്നത്. അവർ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താൻ രാജ് ഭവനിലുള്ളപ്പോൾ തന്നെ നടത്തട്ടേ. ധർണ്ണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതു സംവാദത്തിന് താൻ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ​ഗവർണർ പറഞ്ഞു. ‘ഞാൻ ആരാണെന്ന് അറിയില്ലെന്ന് പറയുന്നത് വരെ മുഖ്യമന്ത്രി എത്തിയില്ലെ’ എന്നും ​ഗവർണർ ചോദിച്ചു. മാത്രമല്ല, തനിക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോട് പറയട്ടേ എന്നും ​ഗവർണർ‌ പറഞ്ഞു. താൻ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാമെന്നും ​ഗവർണർ പറഞ്ഞു.

Story Highlights: M V Jayarajan Against Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here