Advertisement

കത്ത് വ്യാജമോ അല്ലയോ എന്ന് അന്വേഷണത്തിൽ ബോധ്യപ്പെടും, പാർട്ടി പിൻവാതിൽ നിയമനത്തിനെതിര്: എംവി ഗോവിന്ദൻ

November 8, 2022
Google News 2 minutes Read
mv govindan letter response

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തിൽ ബോധ്യപ്പെടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരുവനന്തപുരം ജില്ലാ കമ്മറ്റിയാണ് ഇത് അന്വേഷിക്കുന്നത്. പാർട്ടി പിൻവാതിൽ നിയമനത്തിന് എതിരാണെന്നും എംവി ഗോവിന്ദൻ തൃശൂരിൽ പറഞ്ഞു. (mv govindan letter response)

Read Also: മേയറുടെ വാഹനം കെഎസ്‌യു തടഞ്ഞ് കരിങ്കൊടി വീശി; കത്ത് വിവാദത്തിൽ പ്രതിഷേധം ശക്തം

“ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ. പിൻവാതിൽ നിയമനം സിപിഐഎം നിലപാടല്ല. എംപ്ലോയ്‌മെൻ്റ് എക്സേഞ്ച് മുഖേനയും പിഎസ്സ്സി മുഖേനയുമാണ് നിയമനങ്ങൾ നടത്തുന്നത്.”- എംവി ഗോവിന്ദൻ പ്രതികരിച്ചു.

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ ഏതറ്റം വരെയും പോകാൻ ഇടതു മുന്നണിക്ക് തടസം ഇല്ലെന്നും സിഎം വി ഗോവിന്ദൻ പ്രതികരിച്ചു. ഗവർണർ സമനില തെറ്റിയത് പോലെ പെരുമാറുന്നു. മാധ്യമങ്ങൾക്ക് എതിരായ നടപടി സ്വേച്ഛാധിപതിയുടേതാണ്. നിയമപരമായി പ്രവർത്തിക്കാൻ തയാറാകണം. ഗവർണക്കെതിരെ കെ യു ഡബ്ല്യൂ ജെ രാജ്ഭവനിലേക്ക് മാർച്ച്‌ നടത്തുന്നത് അഭിനന്ദനാർഹമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് ഇടയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനാണ് ലഘുലേഖ വിതരണം. ജനങ്ങളെ അണിനിരത്തി മാത്രമേ ഗവർണരുടെ നിലപാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയൂ. മേയറുടെ കത്ത് വിവാദം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആണ് അന്വേഷിക്കുന്നത്. പിൻവാതിൽ നിയമനത്തിന് എതിരാണ് പാർട്ടി. കത്ത് വ്യാജമാണോ അല്ലയോ എന്നത് അന്വേഷണത്തിൽ ബോധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മേയറുടെ ചേംബറിന് മുന്നിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം

ഇതിനിടെ വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ.ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

Story Highlights: mv govindan letter response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here