Advertisement

വീട്ടമ്മയുടെ മാല മോഷ്ടിച്ച ശേഷം പള്ളിയിലെത്തി കുര്‍ബാനകൂടി; കുപ്രസിദ്ധ മോഷ്ടാവ് കൂമന്‍ ജോളി പിടിയില്‍

February 2, 2023
Google News 2 minutes Read

തൃശൂര്‍ തിരൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നത് കുപ്രസിദ്ധ മോഷ്ടാവ്. മുപ്പതിലധികം മോഷണകേസുകളില്‍ പ്രതിയായ മലയാറ്റൂര്‍ സ്വദേശി കൂമന്‍ ജോളി എന്നറിയപ്പെടുന്ന ജോളി വര്‍ഗീസാണ് പിടിയിലായത്. ഇയാളെ കവര്‍ച്ച നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. തിരൂര്‍ കിഴക്കേ അങ്ങാടി ആലപ്പാടന്‍ വീട്ടില്‍ ജോഷിയുടെ ഭാര്യ സീമയുടെ രണ്ടരപവന്‍ സ്വര്‍ണമാലയാണ് കവര്‍ന്നത്. ( thief kooman joly arrested in thrissur)

കഴിഞ്ഞ 24ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. വീടിന് പിറകിലായി ചക്ക വെട്ടുകയായിരുന്നു സീമ. പിറകില്‍ നിന്ന് മുഖം പൊത്തിയ ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇതിനിടെ മോഷ്ടാവിന്റെ വിരല്‍ വീട്ടമ്മ കടിച്ചു. വിരല്‍ വലിച്ചെടുക്കുന്നതിനിടെ സീമയുടെ ഒരു പല്ലിന് പരിക്കേറ്റു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂമന്‍ ജോളിയെന്ന കുപ്രസിദ്ധ മോഷ്ടാവാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായത്. കവര്‍ച്ചയ്ക്ക് ശേഷം ഈ മേഖലയില്‍ ചുറ്റിക്കറങ്ങിയ ഇയാള്‍ തിരൂര്‍ പള്ളിയില്‍ രാവിലെ കുര്‍ബാനയ്ക്ക് എത്തിയവര്‍ക്കിടയില്‍ നടക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മലയാറ്റൂര്‍ മുണ്ടങ്ങമറ്റത്ത് നിന്നും ജോളിയെ പിടികൂടിയത്. 30ല്‍ അധികം മോഷണമാണ് ഇയാള്‍നടത്തിയിട്ടുള്ളത്. ജയില്‍ശിക്ഷ അനുഭവിച്ചയാളുമാണ്. വിയ്യൂര്‍ എസ്‌ഐ കെ സി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘവും സിറ്റി ഷാഡോ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ചേര്‍പ്പിലെ ജ്വല്ലറിയില്‍ നിന്ന് ആഭരണം ഉരുക്കിയ നിലയില്‍ വീണ്ടെടുത്തു. പ്രതിയെ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.

Story Highlights: thief kooman joly arrested in thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here