Advertisement

അവസാന ഓവർ വരെ ആവേശം; റൺ മല താണ്ടി യുപി പ്ലേ ഓഫിൽ

March 20, 2023
Google News 2 minutes Read
up warriorz won gujarat

വനിതാ പ്രീമിയർ ലീഗിൻ്റെ പ്ലേ ഓഫിൽ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമായി യുപി വാരിയേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ 3 വിക്കറ്റിന് കീഴടക്കിയാണ് യുപി പ്ലേ ഓഫിൽ പ്രവേശിച്ചത്. ഗുജറാത്ത് മുന്നോട്ടുവച്ച 179 റൺസ് വിജയലക്ഷ്യം 19.5 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി യുപി മറികടക്കുകയായിരുന്നു. 41 പന്തിൽ 72 റൺസ് നേടിയ ഗ്രേസ് ഹാരിസ് ആണ് യുപിയുടെ വിജയശില്പി. ഗുജറാത്തിനായി ആഷ്ലി ഗാർഡ്നർ 39 പന്തിൽ 60 റൺസ് നേടി. (up warriorz won gujarat)

കളക്ടീവ് എഫർട്ടിലൂടെയാണ് ഗുജറാത്ത് മികച്ച സ്കോറിലെത്തിയത്. സോഫിയ ഡങ്ക്ലിയും (23), ലോറ വോൾവാർട്ടും (17) ചേർന്ന് ആദ്യ വിക്കറ്റിൽ 41 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി ഗുജറാത്തിന് മികച്ച തുടക്കം നൽകി. ഹർലീൻ ഡിയോൾ (4) വേഗം മടങ്ങിയെങ്കിലും നാലാം വിക്കറ്റിൽ ഡയലൻ ഹേമലതയും (33 പന്തിൽ 57) ആഷ് ഗാർഡ്നറും ചേർന്ന് 93 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഈ കൂട്ടുകെട്ടാണ് ഗുജറാത്തിനെ 178ലെത്തിച്ചത്.

Read Also: സ്റ്റാർക്കിന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഓസ്‌ടേലിയക്ക് എതിരെ 117ന് പുറത്ത്

മറുപടി ബാറ്റിംഗിൽ അലിസ ഹീലി (12), ദേവിക വൈദ്യ (7) കിരൺ നവ്ഗിരെ (4) എന്നിവർ വേഗം മടങ്ങിയെങ്കിലും ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിച്ച തഹ്‌ലിയ മഗ്രാത്ത് യുപിയെ കളിയിലേക്ക് തിരികെയെത്തിച്ചു. 3 വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിൽ പതറിയ യുപിയെ നാലാം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്താണ് സഖ്യം രക്ഷപ്പെടുത്തിയെടുത്തത്. ഫിഫ്റ്റിക്ക് പിന്നാലെ മഗ്രാത്ത് (38 പന്തിൽ 57) മടങ്ങി. ദീപ്തി ശർമയ്ക്കും (6) തിളങ്ങാനായില്ല. എന്നാൽ, അവസാന ഓവറുകളിൽ തൻ്റെ വിശ്വരൂപം പുറത്തെടുത്ത ഗ്രേസ് ഹാരിസ് യുപി വിജയത്തിനരികെ എത്തിച്ചു. 19ആം ഓവറിൽ ഗ്രീസ് ഹാരിസ് പുറത്തായെങ്കിലും 19 റൺസ് എടുത്ത് പുറത്താവാതെ നിന്ന സോഫി എക്ലസ്റ്റൺ യുപിയുടെ വിജയ റൺ കുറിച്ചു.

Story Highlights: up warriorz won gujarat giants wpl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here