Advertisement

ഏഴാം വിക്കറ്റിൽ രഹാനെയുടെയും താക്കൂറിൻ്റെയും ചെറുത്തുനില്പ്; ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കുന്നതിനരികെ

June 9, 2023
Google News 2 minutes Read
india fight wtc final

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഫോളോ ഓൺ ഭീഷണിയിലായിരുന്ന ഇന്ത്യക്കായി പൊരുതി അജിങ്ക്യ രഹാനെയും ശാർദുൽ താക്കൂറും. ഏഴാം വിക്കറ്റിൽ അപരാജിതമായ 108 റൺസ് കൂട്ടിച്ചേർത്ത സഖ്യം ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. മൂന്നാം ദിവസം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് എന്ന നിലയിലാണ്. (india fight wtc final)

Read Also: തീപ്പൊരി ബൗളിംഗുമായി ഓസ്ട്രേലിയ; തകർന്ന് ഇന്ത്യ

5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിച്ചത്. ഇന്ന് എറിഞ്ഞ രണ്ടാം പന്തിൽ തന്നെ കെഎസ് ഭരത് (5) പുറത്ത്. സ്കോട്ട് ബോളണ്ടിൻ്റെ പന്തിൽ കുറ്റി തെറിച്ചാണ് താരം പുറത്തായത്. അവിടെനിന്നാണ് രഹാനെയും താക്കൂറും ഒന്നിച്ചത്. ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ അൺ ഈവൻ ബൗൺസ് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ താക്കൂർ പലതവണ ശരീരത്തിൽ ഏറ് വാങ്ങി. കമ്മിൻസ് എറിഞ്ഞ ഒരു ഓവറിൽ രണ്ട് തവണ ഒരേ സ്ഥലത്ത് ഏറ് കിട്ടിയിട്ടും താക്കൂർ തളർന്നില്ല. സാവധാനം കളി പിടിച്ച താരം രഹാനെയ്ക്കൊപ്പം പൊന്നും വിലയുള്ള കൂട്ടുകെട്ടിലാണ് പങ്കാളിയായത്. ഇതിനിടെ ഓസ്ട്രേലിയ ചില ക്യാച്ചുകൾ നിലത്തിട്ടതും നോ ബോളിൽ വിക്കറ്റ് വീണതും ഇന്ത്യക്ക് ഗുണമായി. ഫിഫ്റ്റി പിന്നിട്ടതോടെ രഹാനെ ആക്രമണ മോഡിലേക്ക് മാറി. താക്കൂറും ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തി.

Read Also: ഓപ്പണർമാർ മടങ്ങി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം

നിലവിൽ രഹാനെ (89), താക്കൂർ (36) എന്നിവർ ക്രീസിൽ ഉറച്ചുനിൽക്കുകയാണ്. ഓസീസ് സ്കോറിൽ നിന്ന് ഇനിയും 209 റൺസ് അകലെയാണ് ഇന്ത്യ. ഫോളോ ഓൺ ഒഴിവാക്കാൻ വേണ്ടത് 9 റൺസ്. ഫോളോ ഓൺ ഒഴിവാക്കുകയാവും ഇന്ത്യയുടെ ആദ്യ ലക്ഷ്യം. കൂടുതൽ നേരം ബാറ്റ് ചെയ്ത് സമനിലയെങ്കിലും പിടിക്കുക അടുത്ത ലക്ഷ്യം. എന്നാൽ, പിച്ച് കൂടുതൽ ബൗളിംഗ് ഫ്രണ്ട്ലി ആയിക്കൊണ്ടിരിക്കെ ഇന്ത്യയുടെ അവസാന അംഗീകൃത ബാറ്റിംഗ് ജോഡിയായ ഈ സഖ്യം വേർപിരിഞ്ഞാൽ ഇന്ത്യയുടെ നില പരുങ്ങലിലാവും.

Story Highlights: india fight back wtc final australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here