നടൻ അജിത്തിന്റെ ഫോട്ടോവെച്ചും വ്യാജ കാർഡ്, പ്രതികൾ സഞ്ചരിച്ചത് രാഹുലിന്റെ കാറിൽ; യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസിൽ കൂടുതൽ വിവരങ്ങൾ

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് കേസിലെ പ്രതികൾ സഞ്ചരിച്ചത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ. പിടിയിലായപ്പോൾ പ്രതികൾ രാഹുലിന്റെ കാറിലാണുണ്ടായിരുന്നത്. ഫെനിയും ബിനിലും പിടിയിലായത് KL- 26 – L – 3030 എന്ന നമ്പർ കാറിൽ നിന്നാണ്. രാഹുൽ ബി ആർ എന്ന പേരിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത് കാറിൽ കെ.പി. സി.സി ഓഫീസിൽ നിന്നിറങ്ങിയ ഇവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. (Youth congress fake id card with actor ajith’s photo)
വ്യാജ ഐഡികാർഡ് നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുറത്തുവരികയാണ്. വ്യാജ ഐഡി കാർഡ് നിർമിക്കാൻ നടൻ അജിത്തിന്റെ ഫോട്ടോ വരെ പ്രതികൾ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. പ്രതി അഭിനന്ദ് വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോവെച്ചുള്ള വ്യാജ ഐഡി കാർഡ് കണ്ടത്.
പണം നൽകിയാണ് വ്യാജ ഐഡി കാർഡുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിർമിച്ചത്. ആയിരത്തിലേറെ കാര്‍ഡുകള്‍ വ്യാജമായി തയാറാക്കിയെന്നും മൊഴിയുണ്ട്. വ്യാജകാര്‍ഡുകള്‍ നിര്‍മിച്ചത് അടൂരിലെ മുന്‍ പ്രസ് ജീവനക്കാരനായ വികാസ് കൃഷ്ണയെന്ന് പൊലീസ് അറിയിക്കുന്നു. കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട മേല്‍വിലാസങ്ങളും ഫോട്ടോകളും നല്‍കിയത് മറ്റ് പ്രതികളെന്നും മൊഴി ലഭിച്ചിട്ടുണ്ട്.
Story Highlights: Youth Congress fake id card with actor ajith’s photo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here