Advertisement

‘കൈകഴുകാനെന്ന പോലെ അടുത്ത് ചെന്ന് സാറിനെ തള്ളിയിടുകയായിരുന്നു’; ദൃക്‌സാക്ഷി രാജേഷ് കുമാർ ട്വന്റിഫോറിനോട്

April 3, 2024
Google News 2 minutes Read
rajesh kumar eye witness to tt vinod death

മനുഷ്യമനസാക്ഷി നടുങ്ങിയ ക്രൂരകൊലപാതകത്തിന്റെ ദൃക്‌സാക്ഷിയാണ് പുതുപ്പരിയാരം സ്വദേശി രാജേഷ് കുമാർ. ഒരു പ്രകോപനവുമില്ലാതെ പ്രതി ടിടിഇയെ ആക്രമിക്കുകയായിരുന്നെന്നും നല്ല ആരോഗ്യവാനായ പ്രതി യാത്രയിൽ ഉടനീളം ആക്രമണസ്വഭാവം പ്രകടിപ്പിച്ചിരുന്നെന്നും രാജേഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ( rajesh kumar eye witness to tt vinod death )

‘ആറേമുക്കാലിന്റെ വണ്ടിയിൽ കച്ചവടം നടത്തുകയായിരുന്നു. എസ്10 കഴിഞ്ഞ് എസ് 11 ലേക്ക് കയറുമ്പോഴാണ് സാറുമായി ഒരാൾ ടിക്കറ്റിന്റെ പ്രശ്‌നം സംസാരിക്കുന്നത് കണ്ടത്. അയാളുമായി സംസാരിച്ച് ടിടി സാർ വാതിലിനടുത്ത് നിന്ന് കൺട്രോളിലേക്ക് ഫോണിലൂടെ ഇൻഫോം ചെയ്യുകയായിരുന്നു. അവിടെ ഇരുന്ന യാത്രക്കാരൻ കൈകഴുകാനെന്ന പോലെ അടുത്ത് ചെന്ന് സാറിനെ തള്ളിയിടുകയായിരുന്നു’- രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

ഇത് കണ്ട താനുൾപ്പെടെയുള്ള യാത്രക്കാർ എല്ലാവരും അമ്പരന്നുവെന്നും, അതിനിടെ ചെയിൻ വലിക്കാൻ പോലും സാധിച്ചില്ലെന്നും രാജേഷ് പറഞ്ഞു.

പ്രതി രജനീകാന്ത രണജിത്ത് കുന്നംകുളത്തെ ബാർ ഹോട്ടലിൽ ജോലി ചെയ്തിരുന്നു. തുടർച്ചയായി മദ്യപിച്ച് ജോലിക്ക് എത്തിയതിനാൽ ഇയാളെ പിരിച്ച് വിടുകയായിരുന്നു. ഇന്നലെ നടന്ന പ്രാഥമിക ചോദ്യം ചെയ്യലിൽ ഒരു കൂസലുമില്ലാതെയാണ് പ്രതി പോലീസിനോട് പ്രതികരിച്ചത്. ഞാൻ തളളി അവൻ വീണുവെന്ന് ആർപിഎഫ് ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞു. എന്നെ ഒഡീഷയിലേക്ക് കൊണ്ടുപോകൂ എന്നാണ് നിരന്തരം പ്രതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്.

Story Highlights : rajesh kumar eye witness to tt vinod death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here