Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിനെ കൂടി വിലയിരുത്തും; ജനകീയ നേതാവ് പിണറായി വിജയൻ; കോഴിക്കോട് ആര് ജയിച്ച് കയറും?

April 8, 2024
Google News 1 minute Read

നിമയസഭയിൽ ഇടതിനൊപ്പവും ലോക്‌സഭയിൽ യുഡിഎഫിനൊപ്പം നിന്ന കോഴിക്കോട്ടുകാർ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലേക്ക് കൂറുമാറുമോ? ഹാട്രിക്കും പൂർത്തിയാക്കി മുന്നേറാൻ കാത്ത് നിൽക്കുന്ന എംകെ രാഘാവന്റെ വിജയത്തിന് തടയിടാൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് എളമരം കരീമിനെയാണ്. എന്നാൽ എംപിമാർ തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ കോഴിക്കോട് ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടെത്തുകയാണ് ട്വന്റിഫോർ ഇലക്ഷൻ സർവേ.

കോഴിക്കോട് വീണ്ടും യുഡിഎഫിന് ഒപ്പം നിൽക്കുമെന്നാണ് സർവേഫലം. യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ കോഴിക്കോട് വിജയിക്കുമെന്ന് 44.1 ശതമാനം പേരാണ് അഭിപ്രായം നൽകിയിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം ജയിക്കുമെന്ന് 39.5 ശതമാനം പേർ പറയുന്നു. എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ് ജയിക്കുമെന്ന് 15.8 ശതമാനം പേർ അഭിപ്രായപ്പെട്ടു.

കോഴിക്കോട്ടുകാർ ബൂത്തിലെത്തുമ്പോൾ വോട്ടിനെ സ്വാധീനിക്കുന്നത് സ്ഥാനാർത്ഥികളുടെ മികവാണെന്ന് ഏറ്റവും കൂടുതൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. 24.5 ശതമാനം പേരാണ് ഈ ഉത്തരം രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിലക്കയറ്റവും(20.8%) രാഷ്ട്രീയവും(22.7%) സ്വാധീനിക്കുമെന്ന് കോഴിക്കോട്ടുകാർ പറയുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രസർക്കാരാണ് കുറ്റക്കാരെന്ന് പറയുകയാണ് കോഴിക്കോട്. 44.1 ശതമാനം പേരാണ് കേന്ദ്ര സർക്കാരാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരാണെന്ന് 24.1 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ഇരുവരും ഉത്തരവാദിയാണെന്ന് 31.8 ശതമാനം പേർ അഭിപ്രായം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ കൂടെ വിലയിരുത്തലാകുമെന്നാണ് കോഴിക്കോട്ടുകാർ സർവേയിൽ പറയുന്നത്. 75.6 ശതമാനം പേരാണ് സംസ്ഥാന സർക്കാരിനെ വിലയിരുത്തുമെന്ന് പറഞ്ഞിരിക്കുന്നത്. കോഴിക്കോട് സിഎഎ വോട്ടിനെ സ്വാധീനിക്കുമെന്നാണ് സർവേയിൽ കണ്ടെത്തിയിരിക്കുന്നത്. 61. 6ശതമാനം പേർ അഭിപ്രായം വ്യക്തമാക്കി.

കേന്ദ്രസർക്കാരിൽ കോഴിക്കോട്ടുകാർ തൃപ്തരല്ല. കേന്ദ്രസർക്കാർ ശരാശരിയെന്നാണ് വിലയിരുത്തിയിരിക്കുന്നത്. 31.1 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ വളരെ മോശമെന്ന് 30.7 ശതമാനം പേർ അഭിപ്രായപ്പെട്ടിരിക്കുന്നു. കേരളത്തിലെ ജനകീയ നേതാവ് പിണറായി വിജയനെന്നാണ് കോഴിക്കോട് അഭിപ്രായപ്പെട്ടിരിക്കുന്നത്. 36.9 ശതമാനം പേരാണ് പിണറായി വിജയനെ പിന്തുണച്ചിരിക്കുന്നത്. വിഡി സതീശനാണെന്ന് 26.5 ശതമാനം പേരും പറഞ്ഞു. രമേശ് ചെന്നിത്തലയെ 19.2 ശതമാനം പേർ പിന്തുണച്ചു. കെ സുരേന്ദ്രൻ ജനകീയ നേതാവാണെന്ന് 13.2 ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

ജനകീയ ദേശീയ നേതാവ് ആരെന്ന സർവേ ചോദ്യത്തിന് രാഹുൽ ഗാന്ധിക്കൊപ്പമെന്നാണ് കോഴിക്കോട്ടുകാർ നൽകിയ ഉത്തരം. 54.2 ശതമാനം പേരാണ് രാഹുൽ ഗാന്ധിയെ പിന്തുണച്ചിരിക്കുന്നത്. നരേന്ദ്ര മോദിയെന്ന് 22.5 ശതമാനം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യം ഇന്ത്യാ സഖ്യം ജയിക്കുമെന്നാണ് കോഴിക്കോടിന്റെ ജനമനസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 48.6 ശതമാനം പേരാണ് ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമെന്ന് പറയുന്നത്. എന്നാൽ എൻഡിഎ അധികാരത്തിൽ വരുമെന്ന് 32.3 ശതമാനം അഭിപ്രായം രേഖപ്പെടുത്തി.

കോഴിക്കോട് യുഡിഎഫിന്റെ കൈകളിൽ ഭ​ദ്രമായി തുടരുമെന്നാണ് സർവേ ഫലസൂചനകൾ നൽകിയിരിക്കുന്നത്. എംപിമാരുടെ പോരാട്ടത്തിൽ ജനമനസ് എംകെ രാഘവനൊപ്പമാണെന്ന് സർവേയിൽ വ്യക്തമായി. കേരളത്തിലെമ്പാടും 20000 സാമ്പിളുകൾ ശേഖരിച്ചാണ് സിറ്റിസൺസ് ഒപ്പിനിയൻ റിസേർച്ച് ആൻഡ് ഇവാലുവേഷൻ(കോർ) തെരഞ്ഞെടുപ്പ് സർവെ നടത്തിയത്.

Story Highlights :  24 Election survey result 2024 UDF will win in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here