‘സർക്കാരിനെതിരെ ജനവികാരം; വോട്ടുകളിലെ ചോർച്ച ഗൗരവത്തോടെ കാണണം’; CPIM മധ്യമേഖല റിപ്പോർട്ടിങ്ങിൽ വിമർശനം

ലോക്സഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെയുള്ള ജനവികാരം തോൽവിക്ക് കാരണമായതായി സിപിഐഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ. സിപിഐഎം മധ്യമേഖല റിപ്പോർട്ടിങ്ങിൽ ആണ് വിമർശനം. പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ അവതരിപ്പിച്ചത്.
പാർട്ടിക്ക് ജനങ്ങളുമായുള്ള ജൈവ ബന്ധം നഷ്ടമായി എന്ന് വിമർശനം. പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിലെ ചോർച്ച ഗൗരവത്തോടെ കാണണമെന്ന് നിർദേശം. ബംഗാളിലും ത്രിപുരയിലും ഇതാണു സംഭവിച്ചതെന്ന് മധ്യമേഖല റിപ്പോർട്ടിങ്ങിൽ പരാമർശം. ജനങ്ങളെ മനസിലാക്കാൻ പാർട്ടിക്കു കഴിയുന്നില്ലെന്നും വിമർശനം ഉയർന്നു.
Read Also: ‘BJPയുടെ വോട്ട് വിഹിതം വർധിച്ചത് ഗൗരവമായി കാണും; പരാജയകാരണങ്ങൾ തിരിച്ചറിഞ്ഞു’; സീതാറാം യെച്ചൂരി
ഇക്കാര്യങ്ങൾ താഴെ തട്ടിലുള്ള സിപിഐഎം പ്രവർത്തകരെ കൂടുതൽ കാര്യക്ഷമമായി വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തിലാണ് മേഖലാ റിപ്പോർട്ടിങ് പുരോഗമിക്കുന്നത്. ഈ മാസം ഏഴാം തീയതി ജില്ലാ തല റിപ്പോർട്ടിങ് ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ തിരിച്ചറിഞ്ഞെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ആവശ്യമായ തിരിത്തലുകൾ ഉണ്ടാകുമെന്നും സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ മാറ്റംവരുത്തണോ എന്നതടക്കം അടുത്ത സംസ്ഥാന കമ്മറ്റി ചർച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.
Story Highlights : Lok Sabha election defeat Criticism in CPIM Central Region reporting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here