Advertisement

ഗൗതം ഗംഭീറിന് കീഴില്‍ സഞ്ജു സാംസണ്‍ പുതിയ മൂന്നാമനാകുമോ?

July 18, 2024
Google News 3 minutes Read

ടി20 ലോക കപ്പ് മത്സരങ്ങളിലെല്ലാം ആദ്യ ഇലവനില്‍ നിന്ന് പുറത്തിരുന്ന സഞ്ജു സാംസണ് ‘പുതിയ തുടക്കം’ ആകുമോ ഗൗതം ഗംഭീര്‍ മുഖ്യപരിശീലക സ്ഥാനത്ത് എത്തിയതിന് ശേഷമുള്ള മത്സരങ്ങള്‍. ഇന്ത്യ-സിംബാബ്വെ ടി20 സീരിസില്‍ കിട്ടിയ അവസരങ്ങളില്‍ മിന്നും പ്രകടനം നടത്തിയ സഞ്ജുവിനെ കുറിച്ച് പുതിയ ടീം കോച്ചിന് മികച്ച അഭിപ്രായമാണുള്ളത്. സീരിസില്‍ ആദ്യ മൂന്ന് മാച്ചില്‍ അവസരം ലഭിച്ചില്ലെങ്കിലും നാലാം മാച്ചില്‍ അഞ്ചാമനായി ഇറങ്ങി പുറത്താകാതെ ഏഴ് ബോളില്‍ നിന്ന് രണ്ട് ബൗണ്ടറി അടക്കം 12 റണ്‍സെടുത്തിരുന്നു. പരമ്പരയിലെ അവസാന മാച്ചില്‍ നാല് സിക്‌സും ഒരു ബൗണ്ടറിയും അടക്കം 45 ബോളില്‍ നിന്ന് 58 റണ്‍സെടുത്തായിരുന്നു താരത്തിന്റെ മടക്കം. ഈ പ്രകടനവും കോച്ചിന്റെ മനസിലിരിപ്പും വെച്ച് സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീം ആദ്യ ഇലവനില്‍ സ്ഥിരം അവസരമുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്. പോയ വര്‍ഷങ്ങളില്‍ ലഭിച്ച അവസരം പാഴാക്കിയെന്നുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി കൂടിയായിരിക്കും ഗൗതം ഗംഭീറിന് കീഴിലുള്ള സഞ്ജു സാംസണിന്റെ പ്രകടനം. ഇക്കഴിഞ്ഞ ഐ.പി.എല്ലിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെത്തിച്ചത്.

ഗംഭീര്‍ ചുമതലയേറ്റതോടെ കീപ്പര്‍-ബാറ്റര്‍ റോളില്‍ തിളങ്ങാനുള്ള യോഗം സഞ്ജുവിന് കൈവന്നേക്കുമെന്നാണ് കരുതുന്നത്. യുഎസ്എ, കരീബിയന്‍ ദ്വീപുകളിലേക്കും പോകുന്ന ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായി ബാറ്റര്‍മാരെ തിരഞ്ഞെടുത്തപ്പോള്‍ ഗംഭീര്‍ കുറിച്ച വാക്കുകളാണ് ഈ പ്രതീക്ഷക്ക് ആധാരം. ”അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചതിന്റെ അനുഭവം നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ ഇനിയും കാത്തിരിക്കേണ്ട ഒരു തുടക്കക്കാരനല്ല. നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ആസ്വദിച്ചു, ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി. ഇപ്പോള്‍ നിങ്ങള്‍ക്ക് ലോകകപ്പ് കളിക്കാനുള്ള അവസരമുണ്ട്. അതിനാല്‍, ഈ ഘട്ടത്തില്‍ തന്റെ കഴിവ് എന്താണെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതരുമെന്ന് പ്രതീക്ഷിക്കാം”. ഇതായിരുന്നു സഞ്ജുവിനെ കുറിച്ചുള്ള ഗംഭീറിന്റെ വാക്കുകള്‍.

ഈ വാക്കുകള്‍ ശരി വെക്കുന്നത് തന്നെയായിരുന്നു ഇന്ത്യ-സിംബാബ്വെ ടി20 സീരിസിലെ സഞ്ജുവിന്റെ പ്രകടനം. റാസയ്ക്കും കൂട്ടര്‍ക്കുമെതിരെയുള്ള രണ്ട് മത്സരങ്ങളില്‍, അദ്ദേഹത്തിന്റെ പേരില്‍ 70 റണ്‍സ് കുറിക്കപ്പെട്ടു. ഇന്ത്യന്‍ ടോപ്പ്-ഓര്‍ഡര്‍ പതറിയ അവസാന മത്സരത്തില്‍ ഏറ്റവും നിര്‍ണായകമായ നിര്‍ണായകമായി പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ടീമിന്റെ തകര്‍ച്ച കണക്കിലെടുത്ത് ചില സമയങ്ങളില്‍ വിരാട് കോഹ്ലി നടത്തുന്ന നീക്കങ്ങളോടാണ് ആ മാച്ച് പ്രകടനം പലരും സാമ്യപ്പെടുത്തിയത്. അളന്നുമുറിച്ചുള്ളത് കൃത്യവുമാര്‍ന്ന ബാറ്റിങില്‍ നാല് സിക്‌സും ഒരു ബൗണ്ടറിയും അടക്കം 45 ബോളില്‍ നിന്ന് 58 റണ്‍സാണ് സഞ്ജു മുതല്‍ക്കൂട്ടിയത്.

ടി20, ഏകദിനങ്ങള്‍ എന്നിവക്കായി ഗംഭീറിന് കീഴില്‍ പ്രത്യേക ടീമുകള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് സഞ്ജുവിന്റെ അവസരങ്ങള്‍ വര്‍ധിപ്പിക്കും. എന്നാല്‍ വരാനിരിക്കുന്ന പരമ്പരയില്‍ സെലക്ടര്‍മാരെയും കോച്ചിനെയും എങ്ങനെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിയും എന്നത് കൂടി ആശ്രയിച്ചായിരിക്കും കാര്യങ്ങളുടെ കിടപ്പ്. പ്രത്യേകിച്ചു എല്ലാ ഫോര്‍മാറ്റുകളിലും പരിചയസമ്പന്നനായ ഋഷഭ് പന്തിന്റെ പകരക്കാരന്‍ എന്ന നിലയില്‍ നില്‍ക്കവെ ഇത് കടുത്ത വെല്ലുവിളിയായിരിക്കും സഞ്ജുവിനെ സംബന്ധിച്ചിടത്തോളം. ബൗളര്‍മാര്‍ ആഘോഷിച്ച യുഎസ്എയിലെ ഡ്രോപ്പ് ഇന്‍ പിച്ചില്‍ ഇക്കഴിഞ്ഞ ടി20 ലോക കപ്പില്‍ മികച്ച പ്രകടനമാണ് ഋഷഭ് പന്ത് നടത്തിയത്.

Read Also: ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ‌; സ്ഥിരീകരിച്ച് ബിസിസിഐ

Story Highlights :  Will Sanju Samson be the new third under Gautam Gambhir?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here