നിയമസഭാ ഉപതെരഞ്ഞെടുപ്പ്; അരയും തലയും മുറുക്കി മുന്നണികൾ, ഷാഫിക്ക് പകരം പാലക്കാട് രാഹുൽ മാങ്കൂട്ടമോ?

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ചർച്ച സജീവമാക്കി രാഷ്ട്രീയ പാർട്ടികൾ. ഉപ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും മുന്നണികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണിപ്പോൾ. ഷാഫിക്ക് പകരം പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലെ ഇറക്കാനാണ് കോൺഗ്രസിൽ പൊതുവേയുള്ള ആലോചന. സർപ്രൈസ് സ്ഥാനാർത്ഥിയായി കെ മുരളീധരനെ പരിഗണിക്കാനും സാധ്യതയുണ്ട്. ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥിയെന്നായാൽ ഡോ പി സരിനെ പരിഗണിക്കും.
എ പ്ലസ് മണ്ഡലമായ പാലക്കാട് ബിജെപി പരിഗണിക്കുന്നത് സി കൃഷ്ണകുമാറിനെയാണ്. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ജില്ലയ്ക്ക് പുറത്ത് നിന്ന് വമ്പൻ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചാൽ ബിജെപി സംസ്ഥാന നേതാക്കളെ കളത്തിൽ ഇറക്കും.കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നീ പേരുകളാണ് പരിഗണനയിൽ ഉള്ളത്.ചേലക്കരയിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി ഐ എം വിജയനെ കളത്തിലിറക്കാനും ബിജെപി ആലോചിക്കുന്നു. എന്നാൽ അദ്ദേഹവുമായി ബിജെപി നേതൃത്വം ആശയവിനിമയം നടത്തിയിട്ടില്ല. സ്ഥാനാർത്ഥി നിർണയത്തിനായി ബിജെപി പാർലമെന്ററി പാർട്ടി യോഗം ഉടൻ ചേരുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
അതേസമയം, സിപിഐഎമ്മിൽ വി വസീഫിനാണ് ചേലക്കരയിൽ സാധ്യത. ഉപതെരഞ്ഞെടുപ്പുകളെ ഇടത് മുന്നണി നല്ല നിലയിൽ നേരിടുമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസ് ഉൾപ്പെടെ ആര് മത്സരിച്ചാലും യുഡിഎഫിന് വിജയം ഉറപ്പെന്ന് കോൺഗ്രസ് ചേലക്കര ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പി എം അനീഷ് പറഞ്ഞു. ചേലക്കരയിൽ സിപിഐഎമ്മിൽ നിന്ന് യുആർ പ്രദീപിനാണ് സാധ്യത. ഡോ ടി എൻ സരസു,രേണു സുരേഷ്, ഷാജിമോൻ വട്ടേക്കാട് എന്നിവരാണ് ബിജെപി പരിഗണനയിൽ.
Story Highlights : Assembly by-elections; Fronts with waist and head tight in Chelakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here