‘NDA കള്ള പ്രചരണം നടത്തുന്നു; രാഹുൽ ഗാന്ധിയെ കേന്ദ്രസർക്കാർ വേട്ടയാടി; വയനാട്ടുകാരുടെ സ്നേഹം സഹോദരന് ധൈര്യം നൽകി’; പ്രിയങ്ക ഗാന്ധി

വയനാട്ടിൽ എൻഡിഎ കള്ള പ്രചരണം നടത്തുന്നുവെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. സ്വത്ത് വിവരങ്ങൾ മറച്ചു വെച്ചിട്ടില്ല. സത്യവാങ്മൂലത്തിൽ പറഞ്ഞതെല്ലാം വസ്തുതയാണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. നാമനിർദ്ദേശപത്രിക വരണാധികാരി സ്വീകരിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
കേന്ദ്രസർക്കാർ രാഹുൽ ഗാന്ധിയെ വേട്ടയാടിയെന്നും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാൻ കേന്ദ്ര സർക്കാർ സർവ്വസന്നാഹങ്ങളും ഉപയോഗിച്ചുവെന്നും പ്രിയങ്കഗാന്ധി ആരോപിച്ചു. കേന്ദ്രം ആക്രമിക്കുമ്പോഴും വയനാട്ടുകാർ ഒപ്പം നിന്നു. വയനാട്ടുകാരുടെ സ്നേഹമാണ് തൻറെ സഹോദരന് ധൈര്യം നൽകിയതെന്ന് പ്രിയങ്ക പറഞ്ഞു.
ശരിയായത് എന്താണോ അതിനുവേണ്ടി പോരാടുന്ന ചരിത്രമാണ് വയനാടിനുള്ളതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പഴശ്ശിരാജയുടെ ഭൂമിയാണിത്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഭൂമിയാണെന്ന് പ്രിയങ്ക പറഞ്ഞു. ഭരണഘടനയെ ബഹുമാനിക്കാത്ത സർക്കാരാണ് ബിജെപിയുടേതെന്ന് പ്രിയങ്ക വിമർശിച്ചു. ഭരണഘടന മൂല്യങ്ങൾ ദുർബലപ്പെടുത്തുന്നു. മനുഷ്യരെ വിഭജിക്കുകയാണ് ചെയ്യുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
Read Also: വയനാട്ടിൽ എനിക്ക് ഒരു അമ്മയെ ലഭിച്ചു, ത്രേസ്യാമ്മയെ കണ്ടത് പറഞ്ഞ് പ്രിയങ്ക ഗാന്ധി
ഇവിടെ കഷ്ടപ്പെടുന്നത് സാധാരണക്കാരാണെന്നും അംബാനിയും അദാനിയും അല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്ക് ഫണ്ട് നൽകിയില്ലെന്നും നരേന്ദ്രമോദി പിന്നെ എന്തിനാണ് ഇവിടെ വന്നതെന്നും പ്രിയങ്ക ചോദിച്ചു. അർഹമായ ധനസഹായം പോലും നൽകുന്നില്ല. പ്രകൃതിദുരന്തങ്ങൾക്ക് നഷ്ടപരിഹാരം എന്നത് അവകാശമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എത്ര ഭൂരിപക്ഷം നേടുമെന്ന് മാധ്യമപ്രവർത്തകർ പ്രവർത്തകർ ചോദിച്ചു. ഓരോ വോട്ടും എനിക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തമാണ്. എന്നോടുള്ള സ്നേഹത്തിൻറെ വിശ്വാസത്തിന്റെ പ്രതീകമാണ് വോട്ടെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
Story Highlights : Priyanka Gandhi says that NDA is campaigning false propaganda in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here