മുന്നറിയിപ്പില്ലാതെ ജപ്തി; ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി വീട് പൂട്ടി ബാങ്ക്; വൈരാഗ്യം തീർത്തതാണെന്ന് കുടുംബം

ഭിന്നശേഷിക്കാരനെയും കുടുംബത്തെയും വീട്ടിൽ നിന്ന് പുറത്താക്കി ബാങ്കിന്റെ ക്രൂരത. ഭിന്നശേഷിക്കാരനെ കുടുംബത്തെയും പുറത്താക്കി വീട് പൂട്ടി ബാങ്ക്. കോൺഗ്രസ് ഭരിക്കുന്ന ആലുവ അർബൻ കോപ്പറേറ്റിവ് ബാങ്കിന്റേതാണ് അനധികൃത ജപ്തി നടപടി. ആലുവ കീഴ്മാട് പഞ്ചായത്തിൽ വൈരമണിയ്ക്കും കുടുംബത്തിനും ദുരനുഭവം നേരിട്ടത്.
10 ലക്ഷം വായ്പ എടുത്തതിൽ 9 ലക്ഷവും തിരിച്ചടച്ചതിന് ശേഷവും ബാങ്ക് കള്ളകണക്ക് പറയുന്നുവെന്ന് കീഴ്മാടി സ്വദേശി ട്വൻറിഫോറിനോട്. കോൺഗ്രസ് ഭരണസമിതി ഭരിക്കുന്ന ബാങ്കിനെതിരെ ഗുരുതര വിമർശനവുമായി കുടുംബം. മുന്നറിയിപ്പില്ലാതെയാണ് ബാങ്ക് നടപടി എടുത്തത്. ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് ചോദ്യം ചെയ്തത്തിലുള്ള വൈരാഗ്യത്തിലാണ് ജപ്തി നടപടിയെന്ന് എന്ന് ഗൃഹനാഥൻ വൈരമണി.
തുക അടയ്ക്കാൻ മൂന്ന് വർഷം കാലാവധി ബാക്കി നിൽക്കെയാണ് നടപടി. 2017ലാണ് വൈരമണി വീട് വെക്കുന്നതിനായി 10 ലക്ഷം വായ്പ എടുത്തത്. ബാങ്കിൽ ചില ആളുകൾ തുക വകമാറ്റിയെന്നാണ് വൈരമണി ആരോപിക്കുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ബാങ്ക് അധികൃതർ എത്തി ജപ്തി നടപടികൾ പൂർത്തിയാക്കിയത്. ഭിന്നശേഷിക്കാരനായ മകന്റെ മരുന്നടക്കം വീടിനുള്ളിലാണ്.
2027ലാണ് കാലാവധി തീരൂ. 2020 വരെ 9 ലക്ഷത്തിന് മുകൡ വായ്പ തിരിച്ചടച്ചിട്ടുണ്ട്. തുടർന്ന് അടക്കാനിക്കെയാണ് പലിശ കൂട്ടിയത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് കമ്മീഷനാണെന്നും അത് വേണമെന്നും ബാങ്ക് ജീവനക്കാർ പറഞ്ഞു. പത്ത് ലക്ഷം രൂപയുടെ പലിശ തരാൻ തയാറാണെന്ന് പറഞ്ഞിരുന്നതാണെന്ന് വൈരമണി പറയുന്നു. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ബാങ്ക് നടപടി സ്വീകരിച്ചിരുന്നതെന്ന് വൈരമണി പറയുന്നു.
Story Highlights : Foreclosure without warning Bank evicted family and locked house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here