ഇറാനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നു; 148 കിലോമീറ്റര്‍ അകലെയുള്ള ക്വോം നഗരത്തിലേക്ക് മാറ്റും

ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. 148 കിലോമീറ്റര്‍ അകലെയുള്ള ക്വോം നഗരത്തിലേക്കാണ് മാറ്റുന്നത്. ഇവിടെ നിന്നും അര്‍മേനിയന്‍ അതിര്‍ത്തി വഴി വിദ്യാര്‍ഥികളെ മാറ്റാനാണ് നീക്കം.
ടെഹ്‌റാനില്‍ 1500ഓളം വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. ഇവരില്‍ മിക്കവരും ജമ്മു കാശ്മീരില്‍ നിന്നുള്ളവര്‍. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറോട് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമ്മര്‍ അബ്ദുള്ള നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇരാനിലെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതായാണ് വിവരം.
വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും പരിഗണനയില്‍ ആണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ വ്യോമാതിര്‍ത്തി അടച്ചിട്ടിട്ടുണ്ടെങ്കിലും ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി കരമാര്‍ഗമുള്ള എല്ലാ അതിര്‍ത്തികളും തുറന്നിട്ടുണ്ടെന്ന് എന്ന് ഇറാനും അറിയിച്ചിട്ടുണ്ട്.
ഹൈഫ നഗരത്തില്‍ ആക്രമണമുണ്ടായിട്ടുണ്ടെന്നും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായി അറിയാന്‍ സാധിച്ചിട്ടില്ലെന്നും ഹൈഫയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ സൂരജ് രാജന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : Indian students evacuated from Iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here