സാങ്കേതിക പിഴവ്; യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി ദൗത്യം മാറ്റിവച്ചു

സാങ്കേതിക പിഴവിനെ തുടര്‍ന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി ദൗത്യം വിക്ഷേപണത്തിന് മിനിറ്റുകള്‍ക്കു മുമ്പ് മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്സ് സെന്ററില്‍ നിന്ന് വൈകിട്ട് 4.08ന് പ്രോബാ- 3 ഉഗ്രഹങ്ങളുമായി പുറപ്പെടേണ്ടിയിരുന്ന പിഎസ്എല്‍വി സി 59 ദൗത്യമാണ് മാറ്റിവച്ചത്. (ISRO’s PROBA-3 satellite launch rescheduled)
കൊറോണോഗ്രാഫ് ഉപഗ്രഹത്തിന്റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. ഇക്കാര്യം യുറോപ്യന്‍ ബഹിരാകാശ ഏജന്‍സി സ്ഥിരീകരിച്ചു. നാളെ വൈകിട്ട് നാല് ആറിന് വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.സൂര്യന്റെ കൊറോണയെ പറ്റി പഠിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളാണ് ദൗത്യത്തിലുള്ളത്. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെ പറ്റി ഉപഗ്രഹം സൂക്ഷ്മമായി പഠിക്കും.
പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ദ്രാവക ഘട്ടങ്ങളുള്ള ഇന്ത്യയുടെ ആദ്യത്തെ വിക്ഷേപണ വാഹനമാണ്. ഐഎസ്ആര്‍ഒയുടെ ആവശ്യകതയെ അടിസ്ഥാനമാക്കി ഉപഗ്രഹങ്ങളും വിവിധ പേലോഡുകളും ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ ഇത് ഉപയോഗിക്കുന്നു. 1994 ഒക്ടോബറിലായിരുന്നു പിഎസ്എല്‍വിയുടെ ആദ്യ വിജയകരമായ വിക്ഷേപണം. ഇവയ്ക്ക് 320 ടണ്‍ ഭാരം വഹിക്കാനാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്ക്.
Story Highlights : ISRO’s PROBA-3 satellite launch rescheduled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here