‘പ്രൊഡക്ഷൻ കൺട്രോളർ മദ്യലഹരിയിൽ ലൈംഗീകമായി ഉപദ്രവിച്ചു, നിരന്തരം ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യപ്പെട്ടു’; പരാതിക്കാരി 24നോട്
ജൂനിയർ ആർട്ടിസ്റ്റുകളെ കാഴ്ച്ചവെയ്ക്കാൻ പ്രൊഡക്ഷൻ കൺട്രോളർ ആവശ്യപ്പെട്ടുവെന്ന് സീരിയൽ ലൊക്കേഷനിലെ പീഡന പരാതിയിലെ പരാതിക്കാരി 24നോട്. പ്രൊഡക്ഷൻ കൺട്രോളർ നിരന്തരം ജൂനിയർ ആർട്ടിസ്റ്റുകളെ വേണമെന്ന് ആവശ്യപ്പെട്ടു. ആദ്യ ദുരനുഭവം ഉണ്ടായത് ജൂലൈ 19 നായിരുന്നു.
രാത്രിയിൽ ബില്ല് കൊടുക്കാൻ പോയപ്പോഴായിരുന്നു മോശം അനുഭവം. മദ്യലഹരിയിൽ ലൈംഗികമായി ഉപദ്രവിച്ചു. കയറി പിടിച്ചപ്പോൾ കൈ തട്ടിമാറ്റി അവിടെ നിന്നും രക്ഷപെട്ടു. ശേഷം ലൊക്കേഷനിൽ മടങ്ങിയെത്തി അസോസിയേറ്റ് ഡയറക്ടർമാരോട് പറഞ്ഞു.
പിന്നീട് സീരിയലിന്റെ നിർമ്മാതാവിനോട് വിവരം അറിയിച്ചു. നിർമ്മാതാവ് ഇടപെട്ടു രണ്ടു സീരിയലുകളിൽ നിന്നും അസീമിനെ പുറത്താക്കി. കഴിഞ്ഞ ഡിസംബറിൽ പുതിയ പ്രൊഡ്യൂസർ വന്നപ്പോൾ അസീമിനെ തിരിച്ചെടുത്തു.
ഡിസംബർ 7 നാണ് വീണ്ടും അസീം ഫോണിൽ ബന്ധപ്പെടുന്നത്. കണ്ടിന്യുറ്റി ഉള്ള ജൂനിയർ ആർട്ടിസ്റ്റുകളെ വേണമെന്ന് പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകളെ കാഴ്ച്ച വെയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ഒരിക്കലും ചെയ്തു തരില്ലെന്ന് നിരസിച്ചുവെന്നും പരാതിക്കാരി പറഞ്ഞു.
ആളുകളെ കൊടുത്തില്ലെങ്കിൽ ജോലി നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ മകനോട് പറഞ്ഞിട്ട് ഫെഫ്കയിൽ പരാതി നൽകി. തിരുവല്ലം പൊലീസ് കോംപ്രമൈസിനു ആവശ്യപ്പെട്ടു. പരാതിയുമായി മുന്നോട്ട് പോയാൽ ദുരനുഭവം ഉണ്ടാകുമെന്നും സി.ഐ പറഞ്ഞു.
കോംപ്രമൈസ് ചെയ്യണമെന്നു നിർബന്ധിച്ചു. ഫെഫ്കയിൽ മൊഴി കൊടുക്കുന്നത് തടയാൻ സ്റ്റേഷനിൽ കാത്ത് നിർത്തിച്ചു. മൊബൈൽ ഫോൺ കൈവശപ്പെടുത്താൻ ശ്രമിച്ചു. പിന്നീട് കമ്മീഷണർ ഓഫീസിൽ പരാതി നൽകിയ ശേഷമാണ് തിരുവല്ലം പൊലീസ് കേസെടുത്തത്.
മകൻ സ്റ്റേഷനിൽ ഹാജരാകണമെന്ന് സിഐ ഭീഷണിപ്പെടുത്തി. സീരിയൽ മേഖലയിൽ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടാറുണ്ട്. മൂന്നു പേർക്ക് വേണ്ടി പെൺകുട്ടികളെ തന്നാൽ ഉയരങ്ങളിലെത്തുമെന്നു ഒരു നിർമ്മാതാവ് പറഞ്ഞു. പൊന്മുടിയിൽ ഒരു ലൊക്കേഷനിൽ വെച്ച് ഒരുപാടു മാനസിക സമ്മർദ്ദം അനുഭവിച്ചുവെന്നും പരാതിക്കാരി പറഞ്ഞു.
രാത്രി 12 മണിയോടെ അസീം കടന്ന് പിടിക്കുകയായിരുന്നുവെന്നാണ് പരാതി. അന്വേഷണം ആരംഭിച്ചെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു. ആരോപണവിധേയനായ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അസീമിന്റെ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫാണ്.
ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്കിടെയാണ് സീരിയല്‍ സെറ്റില്‍ ലൈംഗികാതിക്രമമെന്ന പരാതി പുറത്തുവരുന്നത്. മറ്റ് രണ്ട് ലൈംഗികാതിക്രമ പരാതികള്‍ കൂടി അസീം ഫാസിലിനെതിരെ ലഭിച്ചതായി ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി.
അസീമിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിന്റെ കത്ത് പുറത്തുവന്നു. അസീം ഫാസിലിനെതിരെ പരാതി നല്‍കിയതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പോലീസില്‍ പരാതി നല്‍കാതെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായും ആരോപണമുണ്ട്.
Story Highlights : sexual abuse in serial set
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here