Advertisement

വനം ഭേദഗതി ബില്ല്; വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കില്ല; ലഭിച്ചത് 140 ഓളം പരാതികൾ

January 14, 2025
Google News 2 minutes Read

വരുന്ന നിയമസഭാ സമ്മേളനത്തിൽ വനം ഭേദഗതി ബില്ല് അവതരിപ്പിക്കില്ല. വന നിയമ ഭേദഗതികൾ സംബന്ധിച്ച് ലഭിച്ചത് 140 ഓളം പരാതികളാണ്. പരാതികളിൽ ഭൂരിപക്ഷവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പൊതു പരാതികളാണ്. ഭേദഗതികൾ സംബന്ധിച്ചു ലഭിച്ച പരാതികൾ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ മുഖ്യമന്ത്രി തീരുമാനിക്കും. ശേഷം സബ്ജക്ട് കമ്മിറ്റിയിൽ ഭേദഗതികൾ വരുത്തി സഭയ്ക്കു മുന്നിൽ വെയ്ക്കാൻ ആലോചന. ഭേദഗതികൾ സംബന്ധിച്ചു നിയമോപദേശം തേടാനും ആലോചനയുണ്ട്. ക്രൈസ്തവ സഭകളും കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ പ്രതിഷേധമുയർത്തുന്ന സംഘടനകളുമായും രാഷ്ട്രീയ കക്ഷികളുമായും സർക്കാർ ചർച്ച നടത്തും.

Read Also: എന്‍.എം വിജയന്റെ മരണം: അവസരം നോക്കി നടക്കുന്ന ചോരക്കൊതിയന്‍ കുറുക്കന്റെ സ്വഭാവം CPIM സംസ്ഥാന സെക്രട്ടറി കാട്ടരുതെന്ന് കെ സുധാകരന്‍

ജനകീയ പ്രക്ഷോഭങ്ങൾ കണക്കിലെടുത്താണ് ബില്ലിൽ നിന്ന് സർക്കാർ താൽക്കാലികമായി പിൻമാറുന്നത്. കേരള വനം നിയമ ഭേദഗതി വ്യവസ്ഥകളിൽ പലതും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നതാണന്ന് വിമർശനം ഉയർന്നിരുന്നു. 1961ലെ വനം നിയമമാണു ഭേദഗതി ചെയ്യുന്നത്. 2019ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല. ഇതു കാലഹരണപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും അവതരിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.

Story Highlights : Forest Amendment Bill not be presented in coming Kerala Assembly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here