കുറച്ചുനേരം ഒന്നിച്ച് നടക്കാം; വീണ്ടും ബഹിരാകാശത്ത് നടന്ന് സുനിത വില്യംസും, ബുച്ചും; സൂക്ഷ്മജീവികളെക്കുറിച്ച് പഠിക്കാന്‍ സാമ്പിള്‍ ശേഖരിക്കും

വീണ്ടും ബഹിരാകാശത്ത് നടന്ന് സുനിത വില്യംസും, ബുച്ച് വില്‍മോറും. ബഹിരാകാശ നിലയത്തില്‍ കുടുങ്ങി എട്ടു മാസത്തിന് ശേഷമാണ് നടന്നത്. ബഹിരാകാശത്ത് സൂക്ഷ്മ ജീവികള്‍ എങ്ങനെ ജീവിക്കുന്നുവെന്ന പഠനത്തിന്റെ ഭാഗമായാണ് നടത്തം. ഇരുവരും ആറര മണിക്കൂര്‍ ബഹിരാകാശത്ത് നിലയത്തിന് പുറത്ത് ചിലവഴിച്ചു. ഈമാസം പതിനാറിനാണ് അറ്റകുറ്റപ്പണികള്‍ക്കായി സുനിത വില്യംസും, നിക്ക് ഹേഗും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. ബഹിരാകാശ നടത്തം നാസ ലൈവ് സ്ട്രീം ചെയ്തു. (Sunita Williams & Butch Wilmore first spacewalk together )
ബഹിരാകാശ നടത്തത്തിനിടയില്‍ അവര്‍ തകര്‍ന്ന ആന്റിന നീക്കം ചെയ്യുകയും ഭൂമിയില്‍ നിന്നെത്തിയ ഏതെങ്കിലും സൂക്ഷ്മാണുക്കള്‍ ബഹിരാകാശത്തുണ്ടോയെന്ന് പരിശോധിക്കാന്‍ സ്റ്റേഷന്റെ പുറംഭാഗത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. തകര്‍ന്ന ആന്റിന നീക്കം ചെയ്യുന്ന പ്രക്രിയ അത്ര എളുപ്പമല്ലെന്നും ഇതിനായി നാലുമണിക്കൂറെങ്കിലും ഇരുവര്‍ക്കും ബഹിരാകാശത്ത് നിലയത്തിന് പുറത്ത് ചെലവഴിക്കേണ്ടി വരുമെന്നും നാസ അറിയിച്ചു.
ഇക്കഴിഞ്ഞ 16-ാം തിയതി സുനിതാ വില്ല്യംസ് ബഹിരാകാശ നിലയത്തിന് പുറത്ത് ആറര മണിക്കൂറുകളോളം ചെലവഴിച്ചിരുന്നു. മാര്‍ച്ചിലോ ഏപ്രിലോ ബുച്ചും സിനിതയും സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്.
Story Highlights : Sunita Williams & Butch Wilmore first spacewalk together
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here