ദീര്‍ഘദൂര മിസൈലുകള്‍ക്ക് കരുത്തുകൂട്ടി ഇന്ത്യ; സ്‌ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷണം വിജയം

വരും തലമുറ ഹൈപ്പര്‍സോണിക് മിസൈല്‍ നിര്‍മാണത്തില്‍ മറ്റൊരു സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യ. ദീര്‍ഘദൂര മിസൈലുകള്‍ക്ക് ഇന്ത്യ കരുത്തുകൂട്ടി. സ്‌ക്രാംജെറ്റ് എഞ്ചിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇന്ത്യ ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ( ഡിആര്‍ഡിഒ) അറിയിച്ചു. മണിക്കൂറില്‍ 6000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനും ഭാരം കുറയ്ക്കാനും ക്ഷമത കൂട്ടാനും മിസൈലുകളെ സഹായിക്കുന്ന ഘടകമാണ് വിജയകരമായി വികസിപ്പിച്ചിരിക്കുന്നത്. (DRDO Successfully Tests Scramjet Engine Matching)
ഇന്നത്തെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ സ്‌ക്രാംജെറ്റ് എഞ്ചിന്‍ ഉടനടി കമ്പസ്റ്റര്‍ പരീക്ഷണത്തിന് വിധേയമാക്കാനാകുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു. 1000 സെക്കന്റുകളിലേറെ നേരമാണ് ഇന്നത്തെ ഗ്രൗണ്ട് ടെസ്റ്റ് നടന്നത്. മുന്‍പ് ഇതേ പരീക്ഷണം 120 സെക്കന്‌റുകള്‍ മാത്രമേ നടത്തിയിരുന്നുള്ളൂ. ഡിആര്‍ഡിഒയുടെ ഭാഗമായുള്ള ഹൈദരാബാദിലെ ദി ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ലബോറട്ടറിയാണ് സുപ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ജനുവരി മാസത്തിലാണ് ഇതിനുമുന്‍പ് 120 സെക്കന്റ് പരീക്ഷണം പൂര്‍ത്തീകരിച്ചിരുന്നത്. ശബ്ദത്തിന്റെ വേഗതയേക്കാള്‍ അഞ്ച് മടങ്ങ് അധികവേഗതയില്‍ ദീര്‍ഘദൂരം സഞ്ചരിക്കാനാവുന്ന മിസൈലാണ് ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍.
Story Highlights : DRDO Successfully Tests Scramjet Engine Matching
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here