മണ്ണിടിച്ചിൽ കഴിഞ്ഞ് 4 ദിവസം; തലയാട്-കക്കയം റൂട്ടിലെ ഗതാഗത തടസം പരിഹരിക്കാതെ അധികൃതർ

കോഴിക്കോട് തലയാട്-കക്കയം റൂട്ടില്‍ ഗതാഗതം പ്രതിസന്ധിയില്‍. മണ്ണിടിഞ്ഞതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം നാലു ദിവസമായിട്ടും പരിഹരിച്ചില്ല. ഇതേ തുടർന്ന് യാത്രക്കാർ പ്രതിസന്ധിയിലായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ശക്തമായ മഴയിൽ തലയാട് – കക്കയം മലയോര ഹൈവേ 26 -ാം മൈലിൽ മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിലേക്ക് പതിച്ച കല്ലും മണ്ണും നീക്കം ചെയ്യല്‍ പ്രവര്‍ത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവ നീക്കം ചെയ്യാൻ ആവശ്യമായ യന്ത്ര സഹായങ്ങളില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. തലയാട്-കക്കയം റോഡില്‍ വിവിധ ഇടങ്ങിലായി മലയിടിച്ചിലുണ്ടായിട്ടുണ്ട്.
മൂന്ന് ദിവസം സ്ഥലത്തെ മണ്ണ് നീക്കിയെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നൂറ് കണക്കിന് കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. എന്നാൽ റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ ഇവർക്കാർക്കും തന്നെ പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്ന് സമീപവാസി പറയുന്നു. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് റോഡിൽ പതിച്ച കല്ലും മണ്ണും നീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
എന്നാൽ പ്രദേശത്ത് കനത്ത മഴതുടരുന്നതിനാല്‍ കല്ലും മണ്ണും നീ ക്കം ചെയ്യുന്ന പ്രവൃത്തി സുഗമമായി തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇപ്പോള്‍ മണ്ണിടിഞ്ഞ മലയിലെ മരങ്ങള്‍ മുറിച്ച് മാറ്റുകയാണ് ചെയ്യുന്നത്.ഉദ്യോഗസ്ഥര്‍ വന്നു പോകുന്നതല്ലാതെ ഗതാഗതം പെട്ടെന്നു പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളൊന്നും സജീവമായി നടക്കുന്നില്ലെന്നാണ് പരാതി.
Story Highlights : Authorities fail to resolve traffic congestion on the kozhikode Thalayadu-Kakkayam route
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here