പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ കേസ്; രാജ്യ വ്യാപക റെയ്ഡുമായി എൻഐഎ

പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയ കേസിൽ രാജ്യ വ്യാപക റെയ്ഡുമായി എൻഐഎ. 8 സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിലാണ് റെയ്ഡ്. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളും ഡോക്യുമെന്റുകളും റെയ്ഡിൽ പിടിച്ചെടുത്തു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയതിന് യൂട്യൂബ് വ്ലോഗർ, സിആർപിഎഫ് ഉദ്യോഗസ്ഥൻ തുടങ്ങി നിരവധി പേരെയാണ് പൊലീസ് ഉൾപ്പെടെ പല അന്വേഷണ ഏജൻസികളും പിടികൂടിയിരുന്നത്. ഇതിന് പിന്നാലെയാണ് എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്.
Read Also: ‘യുദ്ധ തന്ത്രത്തിലെ പിഴവുകൾ മനസിലാക്കി, പരിഹരിച്ചു, തിരിച്ചടിച്ചു’; സംയുക്ത സേനാ മേധാവി
അതേസമയം ഇന്ത്യൻ യുദ്ധക്കപ്പലുകളെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയതിന് മുംബൈയിൽ ഒരാള തീവ്രവാദ വിരുധസേന അറസ്റ്റ് ചെയ്തു. ഇയാൾ ഹണി ട്രാപ്പിന് ഇരയായെന്നാണ് സൂചന. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയതിന് നിയമ വിദ്യാര്‍ഥിനിയും അറസ്റ്റിലായി. പൂണെയിലെ നിയമവിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറുമായ ശര്‍മിഷ്ഠ പനോളിയെയാണ് കൊല്‍ക്കത്ത പോലീസ് ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
Story Highlights : NIA conducts nationwide raids in case of espionage for Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here