‘2026ൽ ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കും, ഹിന്ദുകളുടെ പലായനം, നുഴഞ്ഞുകയറ്റം, അഴിമതി അവസാനിപ്പിക്കണം’; അമിത് ഷാ

ബംഗാൾ മുഖ്യമന്ത്രി മമത ഓപ്പറേഷൻ സിന്ദൂരിനെ അപമാനിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താന് ഉള്ളിലെ തീവ്രവാദ കേന്ദ്രങ്ങൾ തങ്ങൾ തകർത്തു. ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കും. നുഴഞ്ഞുകയറ്റം,അഴിമതി,ഹിന്ദുകളുടെ പലായനം ഇവിടെ അവസാനിപ്പിക്കണം.
രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നത് ആണ് ബംഗാൾ തെരഞ്ഞെടുപ്പ്. മമത പവിത്രമായ ബംഗാളിനെ അഴിമതിയിൽ മുക്കി. മമത ഹിന്ദു വിഭാഗത്തെ വേട്ടയാടുന്നു.നുഴഞ്ഞുകയറ്റത്തിന്റെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും നാടാക്കി അവർ മാറ്റി.
മമത ബാനർജി മുഖ്യമന്ത്രിയായതിനുശേഷം പശ്ചിമ ബംഗാളിൽ നൂറുകണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. ദീദി, ശ്രദ്ധിച്ചു കേൾക്കൂ, നിങ്ങളുടെ സമയം കഴിഞ്ഞു. 2026 ൽ ബിജെപി സർക്കാർ രൂപീകരിക്കും. ബിജെപി അധികാരത്തിലെത്തിയാൽ തങ്ങളുടെ പാർട്ടി പ്രവർത്തകരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവർ എവിടെ ഒളിച്ചാലും ശിക്ഷിക്കപ്പെടും.
ജനാധിപത്യത്തിൽ ഹിംസയ്ക്ക് സ്ഥാനമില്ല.വോട്ട് ബാങ്കിനായി മമത ബാനർജി പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു.ഓപ്പറേഷൻ സിന്ദൂരിൽ 100 ഭീകരവാദികളെ വധിച്ചപ്പോൾ മുഖ്യമന്ത്രി മമത ഓപ്പറേഷൻ സിന്ദൂരിനെ എതിർത്തു. ബംഗാളിലെ സഹോദരിമാരും അമ്മമാരും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മമതയെ സിന്ദൂരത്തിന്റെ മൂല്യം പഠിപ്പിക്കണം.
മുൻപും ഭീകരാക്രമണം ഉണ്ടായപ്പോൾ UPA സർക്കാർ ഒന്നും ചെയ്തില്ല. നരേന്ദ്രമോദിയുടെ സർക്കാർ വന്നശേഷം തക്കതായ മറുപടി നൽകി തുടങ്ങി.ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല.ബംഗാൾ ഭാഷയ്ക്ക് ക്ലാസിക്കൽ പദവി നൽകിയത് നരേന്ദ്രമോദി സർക്കാർ ആണ്.ബംഗ്ലാദേശികൾക്കായി രാജ്യത്തിന്റെ അതിർത്തി മമത തുറന്നു കൊടുത്തു.മമത ബാനർജിക്ക് നുഴഞ്ഞുകയറ്റം തടയാൻ കഴിയില്ലെന്നും അമിത്ഷാ വിമർശിച്ചു.
ബിജെപി സർക്കാരിനെ അത് സാധിക്കുകയുള്ളൂ.ഹിന്ദു വിഭാഗത്തിന്റെ ആഘോഷങ്ങൾക്കെതിരെ ആക്രമണം നടത്തി.വഖഫിനെ മമത എതിർത്ത് കൊണ്ട് ആരുടെ കൂടെയാണ് നിൽക്കുന്നത്.ഇത് ബംഗാൾ ജനത കാണുകയാണ്.മുസ്ലിം വോട്ട് ബാങ്കിനായാണ് ഓപ്പറേഷൻ സിന്ദൂരിനെ മമത എതിർക്കുന്നത്.
ബംഗാളിലെ പല കുറ്റകൃത്യങ്ങളുടെയും പ്രതികൾ തൃണമൂൽ പാർട്ടിയിൽ ഉള്ളവർ.ബംഗാളിന്റെ ക്ഷേമത്തിനായി മോദി സർക്കാർ നൽകിയ പണം ടിഎംസി സിൻഡിക്കേറ്റുകളുടെ വയറ്റിൽ പോയി എന്നും അമിത് ഷാ വ്യക്തമാക്കി.
Story Highlights : amit shah against bengal govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here