Advertisement

‘ശബരിമലയിൽ എം സ്വരാജ് എന്ത് പറഞ്ഞെന്ന് ജനങ്ങൾക്ക് അറിയാം, ആര്യാടൻ അച്ഛൻറെ മകൻ മാത്രം; ഞങ്ങൾ തിരഞ്ഞെടുപ്പിൽ അധ്വാനിക്കും’; രാജീവ് ചന്ദ്രശേഖർ

2 days ago
Google News 1 minute Read

തിരഞ്ഞെടുപ്പ് അനാവശ്യം എന്ന ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ 24 നോട്. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. പ്രധാനപ്പെട്ട നേതാക്കൾ ഇനിയും ബിജെപിയിലേക്ക് എത്തും.

ശബരിമലയിൽ എം സ്വരാജ് എന്തു പറഞ്ഞു എന്ന് ആളുകൾക്കറിയാം. ആര്യാടൻ ഷൗക്കത്ത് അച്ഛൻറെ മകൻ മാത്രം. അങ്ങനെയാണ് കോൺഗ്രസിലേക്ക് വരുന്നത്. ഞങ്ങൾ തിരഞ്ഞെടുപ്പിൽ അധ്വാനിക്കും. ജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിലമ്പൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ച അഡ്വ. മോഹൻ ജോര്‍ജ് ബിജെപി അംഗത്വം ഇന്നലെ സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് അംഗത്വം കൈമാറി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി ഷൈജു ചെറിയാനും ചടങ്ങിൽ അംഗത്വം സ്വീകരിച്ചു.

മോഹൻ ജോർജ് വികസിത നിലമ്പൂരിന്‍റെ പടത്തലവനാകുമെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് കേരളത്തെ നശിപ്പിച്ചുവെന്നും അഴിമതിയുടെ ചരിത്രം അവസാനിപ്പിക്കാൻ കേരളത്തിൽ മാറ്റം വേണമെന്നും എസ് സുരേഷ് പറഞ്ഞു.

നിലമ്പൂരിൽ ശക്തമായ മത്സരമുണ്ടാകുമെന്നും ജനങ്ങൾ മാറി ചിന്തിക്കുമെന്നും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പ്രതികരിച്ചു.ബിജെപി സംസ്ഥാന നേതാക്കൾ നേരിട്ട് ബന്ധപ്പെട്ടു. ബിജെപിയ്ക്ക് മണ്ഡലത്തിൽ വലിയ സാധ്യതയുണ്ട്.എല്ലാ വിഭാഗം ആളുകളുടെയു വോട്ട് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയിലേക്ക് വരാൻ ക്രിസ്ത്യാനികൾക്ക് യാതൊരു മടിയുമില്ലെന്ന് അംഗത്വം സ്വീകരിച്ചശേഷം അഡ്വ. മോഹൻ ജോര്‍ജ് പറഞ്ഞു. കേരള കോൺഗ്രസ് നാലോ അഞ്ചോ പേരുടെ പിടിയിലാണ്. താൻ കേരള കോൺഗ്രസ് അല്ലെന്നാണ് മോൻസ് ജോസഫ് പറഞ്ഞത്. താൻ ആ പാർട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. ആളുകളുള്ള പാർട്ടിയിൽ പ്രവർത്തിക്കാനാണ് താല്പര്യമെന്നും മോഹൻ ജോര്‍ജ് പറഞ്ഞു.

Story Highlights : Rajeev Chandrasekhar against m swaraj aryadan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here