Advertisement

‘പാവമായിരുന്നു, ഒരു ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ എല്ലാവര്‍ക്കും മിസ് ചെയ്യുന്നവന്‍ ഇനി വരില്ലെന്നറിയുമ്പോള്‍’; വിങ്ങിപ്പൊട്ടി അനന്തുവിന്റെ പ്രിയപ്പെട്ടവര്‍

2 hours ago
Google News 2 minutes Read

ഷോക്കേറ്റ് മരിച്ച വഴിക്കടവ് വെള്ളമുണ്ട സ്വദേശി 15 കാരനായ അനന്തുവിന്റെ മൃതദേഹം സ്‌കൂളിലെത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷിയായത്. അനന്തുവിന്റെ ചേതനയെ ശരീരം സ്‌കൂള്‍ മുറ്റത്ത് എത്തിച്ചപ്പോള്‍ അധ്യാപകരും സഹപാഠികളും കണ്ണീരണിഞ്ഞു.

10 എയിലെ അനന്തു എന്ന ജിത്തു മണിമൂളി സി കെ എച്ച് എസ് എസിലെ അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയപ്പെട്ടവന്‍ ആയിരുന്നു.നല്ല പാട്ടുകാരന്‍,മികച്ച ഫുട്‌ബോളര്‍’ .ഇനി പക്ഷേ അവന്‍ ഈ സ്‌കൂളില്‍ ഉണ്ടാകില്ല.

പഠിക്കാന്‍ മിടുക്കനായിരുന്നുവെന്നും അവനെ എല്ലാവര്‍ക്കും പെട്ടന്ന് ഇഷ്ടമാകുമെന്നും അനന്തുവിന്റെ പ്രിയപ്പെട്ട ടീച്ചര്‍ പറയുന്നു. ഒരു ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ പോലും ഞങ്ങള്‍ക്കെല്ലാവര്‍ക്കും മിസ് ചെയ്യുന്നൊരു കുട്ടി ഇനി വരികയേയില്ലെന്ന് പറയുമ്പോള്‍ – ടീച്ചര്‍ പറയുന്നു.

സ്‌കൂള്‍ മുറ്റത്ത് പൊതുദര്‍ശനത്തിനായി ഇറക്കുന്നില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്‌കൂളിന് മുന്‍പില്‍ അനന്തുവിനെ ഒരു നോക്ക് അവസാനമായി കാണാന്‍ എത്തിയവര്‍ വലിയ കൂട്ടമായതോടെ പൊലീസ് തന്നെ മൃതദേഹം സ്‌കൂളിലേക്ക് കൊണ്ടുപോകാമെന്ന് തീരുമാനിക്കുകയായിരുന്നു. താന്‍ ഓടിക്കളിച്ച,ആ സ്‌കൂള്‍ മുറ്റത്ത് അനന്തു അവസാനമായി എത്തി. മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പത്ത് മിനിറ്റുകള്‍ക്ക് ശേഷം പുറത്തേക്ക്.

Story Highlights : Anandhu’s relatives and friends burst into tears

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here