‘നിലമ്പൂരിലെ LDF സ്ഥാനാർഥി വരെ ആശാവർക്കേഴ്സിനെ അപമാനിച്ചു, പരന്ന വായന കൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണം’: കെ മുരളീധരൻ

നിലമ്പൂരിലെ LDF സ്ഥാനാർഥി വരെ ആശ വർക്കേഴ്സിനെ അപമാനിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പരന്ന വായന മാത്രമാണോ ഒരു സ്ഥാനാർഥിയ്ക്ക് ജയിക്കാനുള്ള യോഗ്യത. പരന്ന വായന കൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണം. വായിച്ച അറിവ് പോലും ജനങ്ങൾക്ക് ഉപയോഗപ്പെടുത്തിയില്ല. അതുകൊണ്ടാണ് തൃപ്പൂണിത്തുറയിൽ തോറ്റതെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ കൊവിഡ് കാലത്ത് ശൈലജ ടീച്ചറാണ് തള്ള് തുടങ്ങിയത്. അമേരിക്കൻ പ്രസിഡന്റ് നേരിട്ട് വിളിച്ച് അഭിനന്ദിച്ചു എന്നാണ് പറഞ്ഞത്. എന്നാൽ ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണ്. കൂടുതൽ മരണവും കേരളത്തിൽ തന്നെയാണ്. അമേരിക്കൻ പ്രസിഡന്റിന് ഇപ്പോൾ സമയം ഇല്ലാത്തത് കൊണ്ട് ഈ ആരോഗ്യ മന്ത്രിയെ അഭിനന്ദിച്ചിട്ടുണ്ടാകില്ലെന്നും മുരളീധരൻ പരിഹസിച്ചു.
വനിത CPO സമരം; കരഞ്ഞു കൊണ്ടാണ് സമരക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് പോയത്. മനസാക്ഷി തൊട്ട് തീണ്ടാത്ത മുഖ്യമന്ത്രി തിരിഞ്ഞ് നോക്കിയില്ല. ഈ പാവപ്പെട്ട സ്ത്രീകളുടെ കണ്ണീരാണ് സ്വന്തം മകളുടെ കണ്ണീര് കാണേണ്ടി വന്നത്. കോടതികൾതോറും കയറി ഇറങ്ങുകയാണ് മുഖ്യമന്ത്രി. നിലമ്പൂരിൽ പോയി ഇപ്പോൾ നെതന്യാഹുവിന് എതിരെ യുദ്ധം ചെയ്യുകയാണ്
ഭാരതാംബയുടെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചന വേണമെന്ന് ഗവർണർ പറഞ്ഞപോൾ മിണ്ടിയില്ല. കേരള ഗവർണർ കണ്ണുരുക്കിയപ്പോൾ പേടിച്ച മുഖ്യമന്ത്രിയാണ് നെതന്യാഹുവിനെതിരെ യുദ്ധം ചെയ്യാൻ പോകുന്നത്. കേരളത്തിലെ കാര്യം നോക്കിയാൽ പോരേ എന്നും അദ്ദേഹം ചോദിച്ചു.
എംപിയും എം എൽ എ യും സഞ്ചരിച്ച കാറിൽ പെട്ടി ഉണ്ടോ എന്ന് പരിശോധിക്കാൻ പോയിരിക്കുകയാണ്. എന്താണ് ഇവർക്ക് പെട്ടിയോട് ഇത്ര താല്പര്യം എന്നറിയില്ല. അദാനി എല്ലാം നൽകിയ പെട്ടിയുടെ ഓർമ്മയിൽ പെട്ടിയുടെ പിറകെ പോകുന്നതാകാം.
ഇപ്പോൾ എന്ത് പറഞ്ഞാലും വിമോചന സമരം എന്നാണ് പറയുന്നത്. പാവങ്ങളായ ഈ സ്ത്രീകളാണോ വിമോചന സമരം നടത്തുന്നത്. 9 വർഷം കാത്തിരുന്ന ഞങ്ങൾക്ക്, 8 മാസം കാത്തിരിക്കാൻ കഴിയില്ലേ. പരന്ന വായന കൊണ്ട് ബുദ്ധിഭ്രമം ഉണ്ടാകുന്നത് കൊണ്ടാണ് ഇത്തരം ദുഷ്ട ചിന്തകൾക്ക് കാരണമെന്നും കെ മുരളീധരൻ വിമർശിച്ചു.
Story Highlights : k muraleedharan against m swaraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here