‘ഞങ്ങളുടെ പാര്‍ട്ടി യുഡിഎഫ് ആണല്ലോ; യുഡിഎഫ് ജയിക്കണം’; വോട്ട് ചെയ്യാനെത്തി വി വി പ്രകാശന്റെ കുടുംബം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ട് ചെയ്യാനെത്തി അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശന്റെ കുടുംബം. പ്രകാശിന്റെ ഭാര്യ സ്മിതയും മകള്‍ നന്ദനയുമാണ് എടക്കര സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയത്.
യുഡിഎഫ് ജയിക്കണം എന്ന് തന്നെയാണ് ആഗ്രഹമെന്ന് കുടുംബം പ്രതികരിച്ചു. ഞങ്ങളുടെ പാര്‍ട്ടി യുഡിഎഫ് ആണല്ലോ. മരണം വരെ യുഡിഎഫ് ആയിരിക്കുമെന്ന നിലപാടില്‍ ഒരു മാറ്റവുമില്ല. ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശിക്കാത്തതുമായി ബന്ധപ്പെട്ട് ആരോടും പരാതി പറഞ്ഞിട്ടില്ല – സ്മിത പറഞ്ഞു.
വിവാദങ്ങള്‍ അതുണ്ടാക്കിയവരോട് തന്നെ ചോദിക്കണമെന്ന് നന്ദന പ്രതികരിച്ചു. ഇന്ന് ഒരു വൈകാരിക ദിനം എന്നും നന്ദന പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്റെ അച്ഛന്‍ മത്സരിച്ച് റിസള്‍ട്ട് വരുന്നതിന് മൂന്ന് ദിവസം മുന്‍പാണ് മരിച്ചു പോകുന്നത്. തിരഞ്ഞെടുപ്പെന്ന് പറയുമ്പോള്‍ ആ ഓര്‍മ തന്നെയാണ് ഉണ്ടാകുക. അതുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അത്തരമൊരു പോസ്റ്റ് ഇട്ടത്. ആ വ്യക്തിയെ തന്നെയേ ഏറ്റവും കൂടുതല്‍ ഓര്‍മിക്കാന്‍ പറ്റുകയുള്ളു. കാരണം എന്റെ അച്ഛനാണല്ലോ – നന്ദന പറഞ്ഞു.
അച്ഛന്‍ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്’ എന്ന അടിക്കുറിപ്പോടെ നന്ദന ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥ ആര്യാടന്‍ ഷൗക്കത്ത് പോകാതിരുന്ന വി വി പ്രകാശന്റെ വീട്ടിലേക്ക് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് എത്തിയത് ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ സന്ദര്‍ശനം അല്ല മറിച്ച് സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് ഇടതു സ്ഥാനാര്‍ഥി സ്വരാജ് വ്യക്തമാക്കിയിരുന്നു. ആര്യന്‍ ഷൗക്കത്തിന് ഈ വിഷയത്തില്‍ ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ പോകുന്നേയില്ല എന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നിലപാട്.
Story Highlights : VV Prakashan’s family arrives to cast vote in Nilambur by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here