Advertisement

ശ്രീകൃഷ്ണപുരത്തെ 9-ാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം: ആത്മഹത്യ കുറിപ്പില്‍ അധ്യാപകരുടെ പേര്; സെന്റ് ഡൊമിനിക് സ്‌കൂളിനെതിരെ പ്രതിഷേധം

3 hours ago
Google News 2 minutes Read
cfi

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനി ആശീര്‍ നന്ദയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചു. ക്ലാസില്‍ പഠിക്കുന്ന മറ്റൊരു കുട്ടിക്കാണ്
ആത്മഹത്യ കുറിപ്പ് ലഭിച്ചത്. ശ്രീകൃഷ്ണപുരം പൊലീസിന് ആത്മഹത്യ കുറിപ്പ് കൈമാറി. കുറിപ്പില്‍ ചില അധ്യാപകരുടെ പേരുകളും ഉണ്ടെന്നാണ് വിവരം.

അതേസമയം, ആത്മഹത്യയില്‍ സെന്റ് ഡൊമനിക് സ്‌കൂളില്‍ എസ്എഫ്ഐ പ്രതിഷേധം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അധ്യാപകര്‍ക്ക് എതിരെ കേസെടുക്കണം എന്നാണ് ആവശ്യം.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ സെന്റ് ഡൊമനിക് സ്‌കൂളിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. മാര്‍ക്ക് കുറഞ്ഞാല്‍ തൊട്ടു താഴെയുള്ള ക്ലാസില്‍ മാറിയിരിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ സ്വന്തം കൈപ്പടയില്‍ എഴുതിച്ചു. സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥി എഴുതി നല്‍കിയ കുറിപ്പ് ട്വന്റിഫോറിന് ലഭിച്ചു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഒമ്പതാം ക്ലാസില്‍ നിന്ന് എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ പോയി പഠിക്കാം എന്ന് ആശീര്‍ നന്ദയുടെ ക്ലാസിലെ മറ്റൊരു കുട്ടി എഴുതി നല്‍കിയ കുറിപ്പാണ് പുറത്തുവന്നത്. വിദ്യാര്‍ഥികളില്‍ നിന്ന് ഇങ്ങനെ ഒരു കുറിപ്പ് എഴുതി വാങ്ങിയിട്ടില്ല എന്നായിരുന്നു ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ മാനേജ്‌മെന്റ് വാദം. ആശിര്‍ നന്ദയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന മൂന്ന് അധ്യാപകരെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് ഇന്നലെ അറിയിച്ചിരുന്നു.

മകളെ മാനസികമായി പീഡിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്റെ കുഞ്ഞിനെ മാനസികമായി പീഡിപ്പിച്ച് ഇല്ലാതാക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തക്കതായ ശിക്ഷ നല്‍കണം. കുഞ്ഞിന് നീതി കിട്ടണമെങ്കില്‍ അവളെ മാനസികമായി സമ്മര്‍ദത്തിലാക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം – കുടുംബം ആവശ്യപ്പെട്ടു.

Story Highlights : Death of girl in Palakkad: Teacher’s name in suicide note

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here