തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി; അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ടി രാജാ സിങ് രാജിവച്ചു

സംസ്ഥാന അധ്യക്ഷസ്ഥാനത്തെ ചൊല്ലി തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷനായി രാമചന്ദര്‍ റാവുവിനെ പരിഗണിക്കുന്നതിനിടയില്‍ പ്രമുഖ നേതാവും ഗോഷാമഹല്‍ എംഎല്‍എയുമായ ടി രാജാ സിങ് പാര്‍ട്ടി വിട്ടു. ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടി വഞ്ചിക്കുകയാണ് എന്ന് ആരോപിച്ചാണ് രാജി. തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇടപ്പെട്ട് പുനഃപരിശോധിക്കണം എന്ന് രാജിക്കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. (സംസ്ഥാന അധ്യക്ഷസ്ഥാനത്തെ ചൊല്ലി തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷനായി രാമചന്ദര്‍ റാവുവിനെ പരിഗണിക്കുന്നതിനിടയില്‍ പ്രമുഖ നേതാവും ഗോഷാമഹല്‍ എംഎല്‍എയുമായ ടി രാജാ സിങ് പാര്‍ട്ടി വിട്ടു. ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടി വഞ്ചിക്കുകയാണ് എന്ന് ആരോപിച്ചാണ് രാജി. തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇടപ്പെട്ട് പുനഃപരിശോധിക്കണം എന്ന് രാജിക്കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ( Telangana BJP MLA T Raja Singh resigns from party)
നേരത്തെ തന്നെ അധ്യക്ഷസ്ഥാനത്തേയ്ക്ക് പരിഗണിക്കണമെന്ന് ടി രാജാ സിങ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കണമെന്ന് അടക്കമുള്ള പ്രസ്താവനകള്‍ നടത്തി നിരവധി വിവാദങ്ങളില്‍ പെട്ടിട്ടുള്ള ആളാണ് ടി രാജാ സിങ്. തെലങ്കാനയില്‍ ബിജെപി ആദ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണെന്നും പുതിയ സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെത്തതോടെ നേര്‍ദിശയില്‍ മുന്നോട്ടാണോ സഞ്ചരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ടി രാജാ സിങ് വിമര്‍ശിച്ചു. പാര്‍ട്ടിയുടെ പുതിയ തീരുമാനത്തില്‍ അണികളും അസ്വസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ വിമര്‍ശനം ഉന്നയിക്കുന്നത് തന്റെ വ്യക്തിപരമായ എന്തെങ്കിലും നേട്ടത്തിനല്ലെന്നും പ്രവര്‍ത്തകരുടെ നിരാശ കണക്കിലെടുത്താണ് താന്‍ സംസാരിക്കുന്നതെന്നും ടി രാജാ സിങ് പറയുന്നു. താന്‍ ബിജെപിയെ പ്രതിനിധീകരിച്ച് ഇനി തെലങ്കാന നിയമസഭയില്‍ തുടരില്ലെന്ന് സിങ് തെലങ്കാന സ്പീക്കറെ അറിയിച്ചതായും വിവരമുണ്ട്.
Story Highlights : Telangana BJP MLA T Raja Singh resigns from party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here