കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ – വൈസ് ചാന്‍സിലര്‍ പോര് രൂക്ഷം; സര്‍വകലാശാല ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് കെ എസ് അനില്‍കുമാര്‍

കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ – വൈസ് ചാന്‍സിലര്‍ പോര് രൂക്ഷം. വി സി എതിര്‍ത്തെങ്കിലും സര്‍വകലാശാല ദൈനംദിന പ്രവര്‍ത്തനങ്ങള്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ നിയന്ത്രിച്ചു തുടങ്ങി. കെ എസ് അനില്‍കുമാറിന്റെ ഫയല്‍ നോക്കാനുള്ള ഡിജിറ്റല്‍ ഐഡി ജീവനക്കാര്‍ പുനഃസ്ഥാപിച്ചു. എന്നാല്‍ രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കാനാണ് വി.സിയുടെ നിര്‍ദ്ദേശം.വൈസ് ചാന്‍സലര്‍ താല്‍ക്കാലിക രജിസ്ട്രാറായി നിയമിച്ച ഡോ. മിനി കാപ്പന് ഐഡി നല്‍കുന്നത് ജീവനക്കാരുടെ സംഘടന നേതാക്കള്‍ വിലക്കിയതായും ആരോപണം ഉണ്ട്.
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തരുതെന്ന് വൈസ് ചാന്‍സിലര്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ രജിസ്ട്രാരുടെ ചേമ്പറിലേക്ക് ആരെയും കടത്തി വിടരുതെന്ന ഉത്തരവ് സുരക്ഷാ ജീവനക്കാര്‍ക്കും വൈസ് ചാന്‍സിലര്‍ നല്‍കി. പക്ഷേ ഈ രണ്ടു ഉത്തരവും പാലിക്കപ്പെട്ടില്ല. കെ എസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. ഡിജിറ്റല്‍ സിഗ്നേച്ചര്‍ തിരിച്ചെടുത്ത് ഫയലുകളും തീര്‍പ്പാക്കി തുടങ്ങി.
Read Also: പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; സംസ്ഥാന സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി
ഇതോടെ മോഹന്‍ കുന്നുമ്മല്‍ തുടര്‍നടപടി തുടങ്ങി. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവെക്കണം. തനിക്ക് കെ എസ് അനില്‍കുമാര്‍ നോക്കുന്ന ഫയലുകള്‍ അയക്കരുത്. അടിയന്തര ഫയലുകള്‍ ഉണ്ടെങ്കില്‍ ജോയിന്റ് രജിസ്റ്റര്‍മാര്‍ നേരിട്ട് തനിക്ക് അയക്കണമെന്നും മോഹനന്‍ കുന്നുമ്മല്‍ നിര്‍ദ്ദേശിച്ചു. രജിസ്ട്രാരുടെ ചെമ്പറിലേക്ക് പോകരുതെന്ന വിസിയുടെ നിര്‍ദ്ദേശം അനില്‍കുമാറിനെ അറിയിച്ചെങ്കിലും അത് അനുസരിക്കാതെയാണ് ചേമ്പറിലേക്ക് പോയതൊന്നും റിപ്പോര്‍ട്ട് നല്‍കി. സെക്യൂരിറ്റി ഓഫീസര്‍ വൈസ് ചാന്‍സിലര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. മിനി കാപ്പന് രജിസ്ട്രാരുടെ ചുമതല നല്‍കി ഇന്നലെ ഉത്തരവ് ഇറക്കിയിരുന്നു. പക്ഷേ നടപ്പായില്ല..
വിദേശ പര്യടനത്തിനുശേഷം തിരിച്ചെത്തിയ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇതുവരെയും സര്‍വകലാശാല ആസ്ഥാനത്ത് എത്തിയിട്ടില്ല. വി.സിയുടെ നിര്‍ദ്ദേശം മറികടന്ന് രജിസ്ട്രാര്‍, ഓഫീസില്‍ പ്രവേശിച്ച സംഭവത്തില്‍ സെക്യൂരിറ്റി ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത നടപടികളിലേക്ക് മോഹനന്‍ കുന്നുമ്മല്‍ കടക്കാനും സാധ്യതയുണ്ട്. അതേസമയം, നിലവിലെ വിവാദങ്ങളില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാം എന്ന നിലപാടിലാണ് രാജ്ഭവന്‍. ഇരു ചേരികളും തമ്മിലുള്ള സംഘര്‍ഷം മൂലം സര്‍വ്വകലാശാലയില്‍ ഭരണ പ്രതിസന്ധി തുടരുകയാണ്.
Story Highlights : Registrar-Vice Chancellor fight intensifies at Kerala University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here