തേജസില്‍ പറന്ന് ചരിത്ര നേട്ടത്തിനുടമയായി പി വി സിന്ധു; വീഡിയോ
ഇന്ത്യയുടെ തദ്ദേശനിര്‍മ്മിത ലഘു പോര്‍വിമാനമായ തേജസില്‍ പറന്ന് ബാഡ്മിന്റണ്‍ താരം പി വി സിന്ധു. തേജസ് ട്രെയിനര്‍ വിമാനത്തിന്റെ സഹപൈലറ്റിന്റെ സീറ്റിലിരുന്നാണ് സിന്ധു യാത്ര ചെയ്തത്. ബംഗളൂരുവില്‍ എയ്‌റോ ഇന്ത്യയുടെ പ്രദര്‍ശനത്തിനിടെയാണ് സിന്ധു തേജസില്‍ പറന്നത്. എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തില്‍ വനിതകള്‍ക്ക് ആദരമര്‍പ്പിച്ച് ശനിയാഴ്ച വനിതാ ദിനമായാണ് ആചരിച്ചത്.
Shuttler PV Sindhu waves as she is about to take off for a sortie in the indigenous Light Combat Aircraft – Tejas in Bengaluru. #AeroIndia2019 pic.twitter.com/w6G6nx6N2n
— ANI (@ANI) 23 February 2019
തേജസില്‍ പറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ചരിത്രവും സിന്ധു കുറിച്ചു. തേജസ് മാര്‍ക്ക് മൂന്നിന് അന്തിമ ക്ലിയറന്‍സ് ലഭിച്ച് വ്യോമസേനയുടെ ഭാഗമായതിന് ശേഷം തേജസിലേറിയ ആദ്യ വനിത എന്ന ചരിത്രവും സിന്ധുവിന്റെ പേരിലായി. വെള്ളിയാഴ്ച രാത്രിയാണ് സിന്ധു തേജസില്‍ പറക്കുമെന്ന ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. കഴിഞ്ഞ ദിവസം കരസേന മേധാവി ബിപിന്‍ റാവത്ത് തേജസ് മാര്‍ക്ക്-1 വിമാനത്തില്‍ പൈലറ്റായി പറന്നിരുന്നു.
അതിനിടെ എയ്‌റോ ഇന്ത്യയുടെ പ്രദര്‍ശനം നടക്കുന്നതിന് സമീപം കാര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍ തീപിടുത്തമുണ്ടായി. മുന്നൂറിലേറെ കാറുകളാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്. എയ്റോ ഇന്ത്യ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനെത്തിയവരുടെ കാറുകളാണ് അഗ്‌നിക്കിരയായത്. സംഭവം നടക്കുമ്പോള്‍ കാറിലെത്തിയവര്‍ എയ്റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്നിടത്തായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പത്തോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിത്. വ്യോമസേനയും പൊലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഉണങ്ങിയ പുല്ലിലേക്ക് ആരെങ്കിലും കത്തിച്ച സിഗരറ്റ് വലിച്ചെറിഞ്ഞതാകാം തീ പടരാന്‍ കാരണമായതെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് ശക്തമായ കാറ്റുവീശിയതും തീ പടര്‍ന്നുപിടിക്കാന്‍ കാരണമായി. ഇരുചക്രവാഹനങ്ങളും കത്തിനശിച്ചതായാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here